Showing posts with label വിമർശനങ്ങൾ - ഉത്തരങ്ങൾ. Show all posts
Showing posts with label വിമർശനങ്ങൾ - ഉത്തരങ്ങൾ. Show all posts

20131208

ശിവലിംഗാരാധന സഭ്യമോ ?




പാശ്ചാത്യ ഗവേഷകന്മാരില്‍ ചിലരും അവരുടെ അനുയായികളായ ഭാരതീയ വിദ്വാന്മാരും ശിവലിംഗോപാസന അസഭ്യവും പ്രാകൃതജനോചിതവും വൈദികവിരുദ്ധവുമായ ഒരു കര്‍മ്മമായിട്ടാണ് ചിത്രീകരിച്ചു കാണുന്നത്. വേദത്തില്‍ ഒരിടത്തും ശിവലിംഗത്തെക്കുറിച്ചോ അതുപാസിക്കുന്നതിനുള്ള മാര്‍ഗ്ഗത്തെക്കുറിച്ചോ വര്‍ണ്ണിക്കുന്നില്ലെന്ന് അവര്‍ വാദിക്കുന്നു. മൃഗപ്രായനായിരുന്ന മനുഷ്യന്‍ തന്റെ സംസ്കാരത്തിന്റെ പ്രാരംഭ ദശയില്‍ ഒരുകാലത്ത്‌ ലിംഗത്തെയും യോനിയെയും ആരാധിചിരിക്കാം, അതിന്റെ പരിഷ്കരിച്ച പതിപ്പാണ് ശിവലിംഗോപാസന എന്ന് അവര്‍ വാദിക്കുന്നു. പക്ഷെ ആ വാദം ശരിയല്ല. വേദത്തില്‍ ശിവലിംഗോപാസന ചെയ്യണമെന്നുള്ള വിധി ഇല്ലെങ്കിലും പുരാതത്വഗവേഷകന്മാരുടെ അന്വേഷണത്തില്‍ സിന്ധുനദീതീരസംസ്കാരത്തില്‍ ശിവലിംഗോപാസനക്ക് മഹത്തായ സ്ഥാനം ഉണ്ടായിരുന്നു എന്ന് തെളിയുന്നു. മോഹന്ജദാരോ, ഹാരപ്പാ മുതലായ സ്ഥലങ്ങള്‍ ഖനനം ചെയ്തപ്പോള്‍ കിട്ടിയ അവശിഷ്ടങ്ങള്‍ പ്രാചീനഭാരതത്തിന്റെ ധാര്‍മ്മികവും സാംസ്കാരികവുമായ ചരിത്രത്തില്‍ ധാരാളം വെളിച്ചം വീശുന്നുണ്ട്. സിന്ധുതടത്തില്‍ ഉണ്ടായിരുന്ന സഭ്യത ശിവനും,ശിവലിംഗത്തിനും ശിവപൂജയ്ക്കും വളരെ മേന്മ നല്‍കിയിരുന്നു എന്ന് പണ്ഡിതന്മാര്‍ തെളിയിച്ചിട്ടും ഉണ്ട്. യോഗാവസ്ഥയില്‍ ധ്യാനനിഷ്ഠനായിരിക്കുന്ന ശിവന്റെ വിഗ്രഹവും, ശിലകൊണ്ടും മൃത്തുകൊണ്ടും ഉണ്ടാക്കിയിട്ടുള്ള ശിവലിംഗവിഗ്രഹങ്ങളും അവിടെ ഖനനം ചെയ്തപ്പോള്‍ കണ്ടു കിട്ടിയതായി രേഖകള്‍ ഉണ്ട്. ഇതില്‍ നിന്നും ഊഹിക്കേണ്ടത് ചരിത്രാതീത കാലത്ത് പോലും ഭാരതീയര്‍ ശിവലിംഗപൂജ നടത്തിയിരുന്നു എന്നാണ്.
ഋഗ്വേദത്തില്‍ രണ്ടു സ്ഥലത്ത് 'ശിശ്നദേവാ:' എന്ന് പ്രയോഗിച്ചിട്ടുണ്ട്. ശിശ്നത്തെ ലിംഗത്തെ-ദേവനായി ഉപാസിക്കുന്നവരെ ആക്ഷേപിക്കുന്ന പദമാണ് അതെന്നു പാശ്ചാത്യരില്‍ ചിലര്‍ വ്യാഖ്യാനിക്കുന്നു. അതിനാല്‍ അനാര്യന്മാരുടെ ഉപാസ്യവിഗ്രഹമാണ് ശിവലിംഗം എന്ന് സമര്‍ഥിക്കുവാന്‍ അവര്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ യാസ്കന്‍, സായണന്‍ മുതലായ നിരുക്തകാരന്മാര്‍ ശിശ്നപദത്തിന് ബ്രഹ്മചര്യം എന്നാണ് അര്‍ത്ഥം നല്‍കിയിരിക്കുന്നത്. സിന്ധുതടത്തിലുണ്ടായിരുന്ന സഭ്യത വൈദികകാല സഭ്യതയെക്കാള്‍ പ്രാചീനവും മഹത്വപൂര്‍ണ്ണവുമായ താന്ത്രികമത സംസ്കാരമായിരുന്നു എന്ന് പാശ്ചാത്യരും പൌരസ്ത്യരുമായ പല പണ്ഡിതന്മാരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ചരിത്രാതീതകാലം മുതല്‍ ഭാരതത്തില്‍ താന്ത്രികമെന്നും വൈദികമെന്നും രണ്ടു സമ്പ്രദായങ്ങള്‍ നിലനിന്നിരുന്നു. താന്ത്രികസമ്പ്രദായത്തില്‍ പെട്ടതാണ് ശിവലിംഗോപാസന. ഒരു കാലത്ത് സഭ്യജനങ്ങള്‍ ലോകമൊട്ടുക്കു തന്നെ ശിവലിംഗോപാസന ചെയ്തിരുന്നു എന്ന് പുരാതത്വ ഗവേഷകന്മാര്‍ക്ക് കിട്ടിയ നഷ്ടശിഷ്ടങ്ങളില്‍ നിന്നും മനസ്സിലാക്കാം.പ്രപഞ്ചം ഒരിക്കല്‍ ഉണ്ടായതാണെങ്കില്‍ അതിനു മാതാവും പിതാവും വേണം. മാതാവ് സ്ത്രീരൂപത്തിലും പിതാവ് പുരുഷരൂപത്തിലും ആണല്ലോ ഇരിക്കുന്നത്. ലിംഗം എന്നാ ശബ്ദത്തിനു ചിഹ്നം, അടയാളം, ഹേതു എന്നെല്ലാം ആണ് അര്‍ത്ഥം. അതിനാല്‍ ശിവലിംഗം ജഗത്‌പിതാവിന്റെയും പീഠം ജഗന്മാതാവിന്റെയും അടയാളമായി അംഗീകരിച്ചിരുന്നതായി ചിലര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ ഈ അഭിപ്രായത്തെ ഖണ്ഡിച്ചുകൊണ്ട് 'ശാസ്ത്രാര്‍ത്ഥമഹാരഥി' പണ്ഡിതമാധാവാചാര്യശാസ്ത്രി പുരാണദിഗ്ദര്‍ശനം എന്ന ഗ്രന്ഥത്തില്‍ ശിവലിംഗോപാസനം വൈദികപ്രമാണപ്രസിദ്ധമാണെന്ന് സ്ഥാപിച്ചിട്ടുണ്ട്. പ്രകൃതി തുടങ്ങി ഭൂപര്യന്തമുള്ള സര്‍വ്വവസ്തുക്കളും പരമകാരണമായ ബ്രഹ്മത്തില്‍-ശിവനില്‍ ലയിക്കുന്ന അവസ്ഥയാണല്ലോ പ്രളയം. നാസദാസീന്നോ സദാസീത്തദാനീം നാസീദ്‌രാജോ നോ വ്യോമാ പരോ യത് (ഋഗ്വേദം) ഈ ഋഗ്വേദമന്ത്രം പ്രസ്തുത പ്രളയാവസ്ഥയെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. സ്ഥൂലവും സൂക്ഷ്മവുമായി അപ്പോള്‍ ഒരു വസ്തുവും ഇല്ലായിരുന്നു. ഭൂമിയോ ആകാശമോ ഒന്നും തന്നെ അപ്പോള്‍ ഉണ്ടായിരുന്നില്ല എന്നാണ് പ്രസ്തുത മന്ത്രത്തിന്റെ ചുരുക്കം. ആ അവസ്ഥയില്‍ നിര്‍ഗ്ഗുണവും നിരാകാരവും സത്താമാത്രവുമായ ബ്രഹ്മം മാത്രമുണ്ടായിരുന്നു. ജഗത്‌ സൃഷ്ടിക്കണമെന്ന ഇച്ഛ നിമിത്തം അത് സഗുണനമായ കാരണാവസ്ഥ കൈക്കൊണ്ടു. അത് ജ്യോതിസ്വരൂപമായിരുന്നു. "സര്‍വ്വേ നിമേഷാജുജ്ഞിരേ വിദ്യുത: പുരുഷാദധി" നൈനമൂര്‍ദ്ധം ന തിര്യഞ്ചം ന മദ്ധ്യേ പരിജഗൃഭത് (യജുര്‍വേദം) ഈ യജുര്‍വേദ മന്ത്രത്തില്‍ പ്രളയാന്ത്യത്തില്‍ വിദ്യുത്പുരുഷന്‍- ജ്യോതിര്‍ലിംഗം ഉണ്ടായി. അതില്‍ നിന്നും കല കാഷ്ട തുടങ്ങിയ എല്ലാ ചരാചരലോകങ്ങളും ഉണ്ടായി. ആ ജ്യോതിര്‍ലിംഗത്തിന് മുകള്‍ഗമോ കീഴ്ഭാഗമോ ഇടതുഭാഗമോ വലതുഭാഗമോ ഒന്നും തന്നെ ഇല്ലായിരുന്നു എന്ന് പ്രതിപാദിച്ചിരിക്കുന്നു. ഈ ജ്യോതിര്‍ലിംഗമാണ് വേദപ്രമാണസിദ്ധമായ ശിവലിംഗം. ഈ വേദമന്ത്രങ്ങളെ ഉപജീവിച്ചുകൊണ്ട് ശിവപുരാണത്തില്‍ ലിംഗസ്വരൂപം വര്‍ണ്ണിച്ചിരിക്കുന്നു. "ഇദം ദൃശ്യം യദാ നാസീത്‌ സദസദാത്മകം ച യത് തദാബ്രഹ്മമയം തേജോ വ്യാപ്തിരൂപം ച സതതം ന സ്ഥൂലം ന ച സൂക്ഷ്മം ച ശീതം നോഷ്ണം തു പുത്രക, ആദ്യന്തരഹിതം ദിവ്യം സത്യം ജ്ഞാനമനന്തകം യോഗിനോffന്തരദൃഷ്ട്യാഹി യദ്ധ്യായാന്തി നിരന്തരം തട്രൂപം സകലം ഹ്യാസീത്‌ ജ്ഞാനവിജ്ഞാനദം മഹത് കിയതാ ചൈവ കാലേന തസ്യേച്ഛാ സമപദ്യത പ്രകൃതിര്‍ നാമ സാ പ്രോക്താ മൂലകാരണമിത്യുത ജ്യോതിര്‍ലിംഗം തദോത്പന്നമാവയോര്‍ മദ്ധ്യ അത്ഭുതം ജ്വാലാമാലാ സഹസ്രാഢൃം കാലാനലചയോപമം ക്ഷയവൃദ്ധി വിനിര്‍മുക്തം ആദിമദ്ധ്യാന്തവര്‍ജ്ജിതം അനൌപമ്യമതിര്‍ദ്ദിഷ്ടമവ്യക്തം ദിവ്യസംഭവം." ബ്രഹ്മാവ് നാരദനോട് പറയുന്ന ഭാഗമാണിത്‌ "അല്ലയോ മകനെ, ജഗത്തുണ്ടാകുന്നതിന് മുനോ മഹാപ്രളയത്തിന്റെ അന്ത്യത്തില്‍ സത്തെന്നോ അസത്തെന്നോ സ്ഥൂലമെന്നോ സൂക്ഷ്മമെന്നോ പറയത്തക്കതായി മറ്റൊന്നും ഉണ്ടായിരുന്നില്ല. ആ അവസരത്തില്‍ എല്ലായിടത്തും നിറഞ്ഞ ഒരു ജ്യോതിസ്സ് പ്രകടമായി. ആ ജ്യോതിസ്സ്‌ സ്ഥൂലംമോ സൂക്ഷ്മമോ ഉഷ്ണമോ ശീതമോ അല്ലായിരുന്നു. ആദിയും അന്തവും ഇല്ലാത്തതായിരുന്നു അത്. സത്യവും ജ്ഞാനവും അനന്തവുമായ ആ ജ്യോതിസ്സിനെ യോഗികള്‍ സമാധിയില്‍ ധ്യാനിക്കുകയും ദര്‍ശിക്കുകയും ചെയുന്നു. ജ്ഞാനത്തെയും വിജ്ഞാനത്തെയും നല്‍കുന്ന ആ ജ്യോതിസ്സ്‌ തന്നെ പ്രകടമായി. കുറച്ചു കഴിഞ്ഞപ്പോള്‍ അതില്‍ ഇച്ഛാശക്തി ഉണ്ടായി. അതാണ്‌ പ്രകൃതി. അത് ചരാചരരൂപമായ പ്രപഞ്ചത്തിനു കാരണമാകുന്നു. ആ സമയം എന്റെയും വിഷ്ണുവിന്റെയും മദ്ധ്യത്തില്‍ ആശ്ചര്യകരമായ ഒരു ജ്യോതിര്‍ലിംഗം പ്രത്യക്ഷമായി. അത് ജ്വാലമാനവും എല്ലാപരിധികളെയും ഭേദിച്ചതുംപ്രളയാഗ്നിക്ക് തുല്യമായ തേജസ്സോട് കൂടിയതുമായിരുന്നു. അത് സങ്കോചിക്കുകയോ വികസിക്കുകയോ ചെയ്തിരുന്നില്ല. ആദിയും അന്തവും മദ്ധ്യവും ഇല്ലാത്ത ഒന്നായിരുന്നു അത്. അതിനോട് ഉപമിക്കാന്‍ ഈ ലോകത്തില്‍ ഒന്നും തന്നെയില്ല. അതാണ്‌ വിശ്വത്തിന്റെ ഉത്പത്തിസ്ഥാനം. ഈ വിഷയത്തെക്കുറിച്ച് മനുസ്മൃതി പറയുന്നത് 'തദണ്ഡമഭവദ്ധൈമം സഹസ്രാംശുസമപ്രഭം' എന്നാണു. പ്രളയാന്ത്യത്തില്‍ സൃഷ്ടിയുടെ ആരംഭമായി സൂര്യനെപ്പോലെ തേജോമയമായ ഒരു തേജസ്സുണ്ടായി എന്നാണിതിനര്‍ത്ഥം. വേദം,സ്മൃതി, പുരാണം ഇവയുടെ സമന്വയരൂപത്തിലുള്ള വാക്കുകള്‍ കൊണ്ട് സിദ്ധിക്കുന്നത് സൃഷ്ടിയുടെ ആരംഭത്തില്‍ നിരാകാരമായ ബ്രഹ്മം ഇച്ഛാരൂപമായ ശക്തിയാല്‍ സാകാരമായി പരിണമിച്ചു ജ്യോതിര്‍ലിംഗമായിത്തീര്‍ന്നു എന്നാണു. ബ്രഹ്മാണ്ഡം എന്ന് പറയപ്പെടുന്നതും ഇ ജ്യോതിര്‍ലിംഗമാകുന്നു. ബ്രഹ്മത്തിന്റെ-ശിവന്റെ-അണ്ഡാകാരമായ വിഗ്രഹത്തിന്റെ പ്രതീകമാണ് ശിവലിംഗം എന്നാ പേരില്‍ പൂജിക്കപെടുന്നത്." ശിവ ശക്ത്യോശ്ച ചിഹ്നസ്യമേളനം ലിംഗമുച്യതേ" എന്ന് ശിവപുരാണം വിദ്യെശ്വരസംഹിതയില്‍ പ്രതിപാദിചിരിക്കുന്നതും ഈ വസ്തുതയാണ്. -ശ്രീ വിദ്യാനന്ദ തീര്‍ത്ഥപാദ സ്വാമികള്‍


20131130

ആര്യന്മാരുടെ വരവ് ഒരു കെട്ടുകഥയോ ?


ഭാരതീയരില്‍ അപകര്‍ഷതാബോധം സൃഷ്ടിക്കാനും, ഭാരതീയരെ വിഭജിച്ച് കൊള്ളയടിക്കാനും, ഭാരതീയമൂല്യങ്ങളെ     ഇടിച്ചുതാഴ്ത്തി മതപരിവര്‍ത്തനം ചെയ്യാനുംവേണ്ടി മെനഞ്ഞെടുത്ത കെട്ടുകഥയാണ് ആര്യധിനിവേശ സിദ്ധാന്തം

ഭാരതീയനന്മകളെക്കുറിച്ച് ധര്‍മ്മബോധമുള്ള വിദേശികള്‍ പറഞ്ഞതെന്തായിരുന്നു എന്ന് പരിശോധിക്കാം. – ജര്‍മ്മന്‍ പണ്ഡിതന്‍ ദോഹം പറയുന്നു: ”ഇന്ത്യ മാനവരാശിയുടെ കളിത്തൊട്ടിലാകുന്നു. മാനവസംസ്‌കാരത്തിന്റെ ജന്മഭൂമിയാകുന്നു……. ഹിന്ദുക്കള്‍ ഏറ്റവും സൗമ്യസ്വഭാവമുള്ള ജനങ്ങളാണ്…..” 

മഹാനായ വോള്‍ട്ടയര്‍ ഇങ്ങിനെ എഴുതി: ”ധൈര്യത്തിലും ക്രൂരതയിലും നാം ഇന്ത്യക്കാരെ എത്രയധികം പുറകോട്ടാക്കിയിരിക്കുന്നു. അതുപോലെതന്നെ വിവേകത്തില്‍ നാം ഇന്ത്യാക്കാരേക്കാള്‍ എത്രയോ താണ തലത്തിലാണ് സ്ഥിതിചെയ്യുന്നത്. നമ്മുടെ യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ പരസ്പരം പോരടിച്ച് നാശമടയുന്നു. നമ്മള്‍ പണത്തെ മാത്രം തേടി നടക്കുന്നവരാണ്. എന്നാല്‍ ഗ്രീക്കിലെ പുരാതന ജനങ്ങള്‍ ഇന്ത്യയിലേക്ക് യാത്ര ചെയ്തത് വിജ്ഞാനമാര്‍ജ്ജിക്കുവാന്‍ മാത്രമായിരുന്നു…” എനിക്ക് പരിപൂര്‍ണ്ണ വിശ്വാസമുണ്ട് നമുക്ക് കിട്ടിയിട്ടുള്ളതെല്ലാം ഗംഗാനദിയുടെ തീരങ്ങളില്‍ നിന്നാണ്. ജ്യോതിശാസ്ത്രം, ജ്യോതിഷം. പുനര്‍ജന്മ സിദ്ധാന്തം എന്നിവയെല്ലാം. 

വില്യം മാസണ്ടോഷ് എഴുതുന്നു: ”എല്ലാ ചരിത്രഗ്രന്ഥങ്ങളും ഇന്ത്യയെ ശാസ്ത്രങ്ങളുടേയും കലകളുടേയും മാതാവായി പ്രസ്താവിക്കുന്നു. ഈ രാജ്യം പുരാതനകാലത്ത് വിജ്ഞാനത്തിനും വിവേകത്തിനും വളരെ പ്രസിദ്ധിയാര്‍ജ്ജിച്ചതായിരുന്നു. അതിനാല്‍ ഗ്രീസില്‍ നിന്നും തത്വശാസ്ത്രജ്ഞന്മാര്‍ ഇന്ത്യയിലേക്ക് യാത്രചെയ്യുവാന്‍ മടികാണിച്ചിരുന്നില്ല. ഇന്ത്യയില്‍ വന്ന് അവര്‍ അവരുടെ ജ്ഞാന വിജ്ഞാനങ്ങളെ സമ്പുഷ്ടമാക്കി. 

ഫ്രഞ്ച് പണ്ഡിതന്‍ പീയറി സോനിറാറ്റ് പറയുന്നു : ഇന്ത്യക്കാരില്‍ നമ്മള്‍ അത്യന്തമായ പ്രാചീനതയുടെ കാല്‍പാടുകള്‍ കണ്ടെത്തുന്നു. എല്ലാ രാജ്യങ്ങളില്‍ നിന്നും ജനങ്ങള്‍ ഇന്ത്യയില്‍ ചെന്നിട്ടാണ് ജ്ഞാനവിജ്ഞാനങ്ങളുടെ അടിസ്ഥാനതത്വങ്ങള്‍ മനസ്സിലാക്കിയിരുന്നത്……. ഇന്ത്യ ഐശ്വര്യപൂര്‍ണമായിരുന്ന കാലത്ത് ഇന്ത്യ മതങ്ങളേയും, നിയമങ്ങളേയും മറ്റു രാജ്യങ്ങള്‍ക്ക് സംഭാവന ചെയ്തു. ഈജിപ്തും ഇന്ത്യ മതങ്ങളേയും, നിയമങ്ങളേയും മറ്റു രാജ്യങ്ങള്‍ക്ക് സംഭാവന ചെയ്തു. ഈജിപ്തും ഗ്രീസും അവയുടെ ഇതിഹാസകഥകളും ജ്ഞാനവിജ്ഞാനങ്ങളും ഇന്ത്യയില്‍ നിന്ന് പകര്‍ന്നുകൊണ്ടു വന്നവയാണ്.

1901ല്‍ ഒരു ബ്രിട്ടീഷ് ചരിത്രകാരന്‍ എഴുതി: ”ഏകദേശം ഒന്നര നൂറ്റാണ്ടു മുമ്പ് ബംഗാള്‍, ബ്രിട്ടനേക്കാള്‍ എത്രയോ സമ്പത്സമൃദ്ധമായിരുന്നു.”

മറ്റൊരു ബ്രിട്ടീഷ് ചരിത്രകാരനെഴുതി ”1757ലെ പ്ലാസിയുദ്ധത്തിനുശേഷം ബംഗാളില്‍ നിന്ന് കൊള്ളയടിച്ച സമ്പത്ത് ബ്രിട്ടനില്‍ എത്തിച്ചേര്‍ന്നു തുടങ്ങി. അവിടെ നിന്നുള്ള സമ്പത്ത് ഇല്ലായിരുന്നുവെങ്കില്‍ ബ്രിട്ടനില്‍ വ്യവസായ വിപ്ലവം ആരംഭിക്കുകയോ പുരോഗമിക്കുകയോ ചെയ്യുമായിരുന്നില്ല.” മറ്റൊരു ബ്രിട്ടീഷ് ചരിത്രകാരന്‍ ”ലോകത്തിന്റെ ഉത്ഭവം മുതല്‍ക്കുള്ള ചരിത്രം തെളിയിക്കുന്നു, ഒരു മൂലധന നിക്ഷേപവും, ഇന്ത്യയെ കൊള്ളയടിച്ചു നേടിയിട്ടുള്ള വരുമാനത്തോളം ലാഭകരമായി ഇതുവരെ കണ്ടിട്ടില്ല”. 

ഏഴുവര്‍ഷം ഭാരതത്തില്‍ താമസിച്ച് ഭാരതത്തെ അഗാധമായി പഠിച്ച് സ്‌നേഹിച്ച് ആന്‍ക്യൂറ്റില്‍ ഡ്യൂപ്പറോണ്‍ 1778ല്‍ എഴുതി: ”ഹേ സമാധാന തല്‍പരരായ ഇന്ത്യാക്കാരേ… നിങ്ങളുടെ സമ്പത്സമൃദ്ധിയെക്കുറിച്ചുള്ള അറിവുകള്‍ നേടിയ രാജ്യങ്ങളില്‍ നിന്ന്, ഉടനെതന്നെ പുതിയ വിദേശികള്‍ നിങ്ങളുടെ കടല്‍ത്തീരങ്ങളിലെത്തുന്നതായിരിക്കും. അവര്‍ ഏതിന്മേലെല്ലാം കൈവച്ചുവോ അവയെല്ലാം അവരുടേതാക്കി….. ആ പരദേശികളുടെ ഹൃദയത്തെ ഒന്നുംതന്നെ സ്പര്‍ശിക്കില്ല. പെറുവിലേയും മെക്‌സിക്കോവിലേയും ജനങ്ങളോട് അവര്‍ പറഞ്ഞു. നിങ്ങളുടെ സ്വര്‍ണ്ണം, ഇന്ത്യക്കാരോട് ഈ പരദേശികള്‍ പറയും, നിങ്ങളുടെ നികുതി, അതാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത് എന്ന്…. ഈ ലോകമായ ന്യായപീഠത്തിനുമുമ്പാകെ, പരദേശികളുടെ ഹീനമായ ലോഭം കൊണ്ട് കരുവാളിച്ചുപോയ ഒരു ജനതയായ നിങ്ങളുടെ (ഭാരതീയരുടെ) മുറിവേറ്റ അവകാശങ്ങളെ എടുത്തുകാണിച്ച് വാദിക്കാന്‍ ഞാന്‍ ധൈര്യപ്പെടുന്നു”. 

ഫ്രഞ്ച് ദാര്‍ശനികന്‍ വോള്‍ട്ടയര്‍ : പാശ്ചാത്യനിഷ്ഠൂരന്മാര്‍ക്ക്, ഇന്ത്യയെപ്പറ്റി അറിവു ലഭിച്ചതോടെതന്നെ ആ രാജ്യം (ഇന്ത്യ) അവരുടെ അത്യാഗ്രഹത്തിന്റെ ഇരയായത്തീര്‍ന്നു…. ഇവര്‍ യൂറോപ്പിലേക്ക് കുരുമുളകും വര്‍ണചിത്രങ്ങളും എത്തിച്ചുകൊടുത്തിരുന്നത് ഇന്ത്യയിലെ ശവക്കൂമ്പാരത്തിനുമീതെ ചവിട്ടി നടന്നിട്ടായിരുന്നു”. ബ്രിട്ടീഷുകാര്‍ ലോകജനതയോട് പറഞ്ഞു: ”വെളുത്ത മനുഷ്യരുടെ ധാര്‍മ്മികമായ ചുമതലയാണ്, അറിവില്ലാത്ത ജനതയെ പരിഷ്‌കൃതരാക്കുകയെന്നത്”. അതവര്‍ പ്രാവര്‍ത്തികമാക്കിത്തുടങ്ങി….. യൂറോപ്പിലെ പുരോഗതിയെക്കുറിച്ച് ഇന്ത്യാക്കാരെ ബോധവാന്മാരാക്കാനും, ‘ഇരുളില്‍ ആണ്ടുകിടക്കുന്ന’ ഇന്ത്യാക്കാരെ വെളിച്ചത്തിലേക്കെത്തിക്കാനും ലഘുലേഖകകളും, കൊച്ചു പുസ്തകങ്ങളും അര്‍പ്പിതരായവരും ഇന്ത്യയിലേക്കൊഴുകിത്തുടങ്ങി… ”


‘അന്ധകാരത്തില്‍’ നിന്ന് ഭാരതീയരെ മോചിപ്പിക്കാനെത്തിയവര്‍ ഇവിടെ നിന്നുള്ള ദ്രവ്യങ്ങളോടൊപ്പം താളിയോലഗ്രന്ഥങ്ങളും ശാസ്ത്ര-സാങ്കേതിക വിജ്ഞാനങ്ങളും കടത്തി. കോപ്പര്‍ നിക്കസ്, ഗലീലിയോ, ക്ലെപ്ലയര്‍, ന്യൂട്ടണ്‍, ഗ്രിഗറി, ല്ഹ്യൂളര്‍, ലെബ്‌നിറ്റ്‌സ്, ടൈക്കോബ്രാഹി, ഗോസ്, ടേയ്‌ലര്‍, ഡീ മോയ്‌വര്‍, സെനല്‍, ഏപ്പിയാനസ്, സ്റ്റിഫെന്‍, അക്ക്യൂബെന്‍, താര്‍ത്തഗലിയ, ബോബെല്ലി….. ഇവരുടെയെല്ലാം ഗണിത ശാസ്ത്ര സംഭാവനകള്‍, ഒന്നു പരിശോധിച്ച് നോക്കിയാല്‍ ഭാരതീയരായ ആര്യഭടന്‍  ക, കക , ഭാസ്‌കരാചാര്യന്‍ ക, കക  വടേശ്വരാചാര്യന്‍, വരാഹമിഹിരന്‍, ലല്ലാചാര്യന്‍, മഞ്ജുളാചാര്യന്‍, മാധവാചാര്യന്‍, ശങ്കരവര്‍മ്മന്‍, പുതുമന സോമയാജി., ഗോവിന്ദസ്വാമി തുടങ്ങി അതിപ്രഗത്ഭരായ ഭാരതീയരുടെ അറിവുകളില്‍ നിന്ന് സ്വീകരിച്ചതായിരിക്കുമെന്നുറപ്പ്.  മേല്‍ വിവരിച്ച ഭാരതീയ ആചാര്യന്മാരുടെ കാലഘട്ടം, (മേല്‍ വിവരിച്ച) പാശ്ചാത്യരുടെ കാലഘട്ടത്തേക്കാള്‍ നൂറ്റാണ്ടുകള്‍ക്കുമുമ്പായിരുന്നു.   ഈ വിജ്ഞാന ഭണ്ഡാരമുള്‍ക്കൊണ്ടിട്ടുള്ള സഹസ്രാവധി താളിയോല ഗ്രന്ഥങ്ങള്‍ (അന്നു കടത്തിയത്) ഇന്നും ഇംഗ്ലണ്ടിലും ജര്‍മ്മനിയിലുമുള്ള ഡസന്‍ കണക്കിന് മാനുസ്‌ക്രിപ്റ്റ് ലൈബ്രറികളിലുണ്ട്.


ഡോ.എന്‍.ഗോപാലകൃഷ്ണന്‍

20131127

യാഗങ്ങളിലെ മൃഗബലി: സത്യവും മിഥ്യയും




യാഗങ്ങള്‍ അഥവാ യജ്ഞങ്ങള്‍ ഇന്ന് വളരെ ഏറെ പ്രചാരത്തിലില്ലെങ്കിലും ഇടയ്ക്കെല്ലാം അത് പത്രത്താളുകളില്‍ വാര്‍ത്തകള്‍ സൃഷ്ടിക്കാറുണ്ട്. യാഗങ്ങള്‍ എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സിലേയ്ക്ക് ഓടിയെത്തുക ഹിംസാത്മകമായ ഏതോ ഭയാനക കര്‍മ്മത്തിന്റെ ചിത്രമാണ്. ചരിത്രകാരന്മാരായാലും, ദാര്‍ശനികപ്രവരത്തന്മാരായാലും, പാശ്ചാത്യര്‍ ഉള്ളറിഞ്ഞ് വിളിച്ച ഈ ചുട്ടുകൊല്ലലിനെ (ഒീഹീരമ) ഭാരതീയ സാംസ്കാരിക ചരിത്രത്തിലെ അരുണരേഖയായാണ് കണക്കാക്കുന്നത്. ഭാരതത്തിലെ അതിപ്രാചീനമായ ആരാധനാരീതി ഭയാനകമായ ഒന്നായിരുന്നുവോ എന്ന ചോദ്യം ചരിത്രത്തിന്റെ വക്കുകളില്‍ നിന്നെങ്കിലും ഉയരേണ്ടതാണ്. അഹിംസയെ പരമമായ ധര്‍മ്മമെന്ന് ഉറക്കെ ഉദ്ഘോഷിച്ച ഈ സംസ്കാരത്തില്‍ ഹിംസാത്മകമായ തൃഷ്ണയ്ക്ക് സ്വാധീനമുണ്ടായിരുന്നുവോ? ഈ ചോദ്യത്തിനുമപ്പുറത്ത്, വേദങ്ങളെ കര്‍മ്മകാണ്ഡത്തിന്റെ അതിര്‍വരമ്പുകളില്‍ തളച്ചിട്ടപ്പോള്‍, അത് ഹിംസയെ പ്രോത്സാഹിപ്പിച്ചിരുന്നുവോ എന്ന ചോദ്യം ഏറെ പ്രസക്തമാണ്. ചുട്ടു കൊല്ലാനുള്ള സമ്മതിപത്രമായി വേദങ്ങളെ ഗണിച്ചതിനു പിന്നില്‍ യാഥാര്‍ത്ഥ്യത്തിന്റേയോ സത്യത്തിന്റേയോ നേരിയ പ്രകാശമെങ്കിലും ഉണ്ടായിരുന്നുവോയെന്നത് പരിശോധിക്കേണ്ടതാണ്. 


ബി.സി. 5057 നോടടുത്ത് അഗ്നിവേശന്‍ രചിച്ചുവെന്നു കരുതുന്ന ചരകസംഹിത രണ്ടായിരം വര്‍ഷങ്ങള്‍ക്കുശേഷം വൈശമ്പായനനും ചരകനും പരിഷ്കരിച്ചു. ആ ചരകസംഹിതയിലെ ഒരു പ്രസ്താവം യാഗത്തിലെ മൃഗഹിംസാരംഭം എന്നായിരുന്നുവെന്നതിലേക്ക് വിരല്‍ചൂണ്ടുന്നു. 'ആദികാലത്ത് മൃഗങ്ങളെ യജ്ഞത്തില്‍ ആലഭനം ചെയ്യുന്നതിന്നായിരുന്നു, ആലംഭനം ചെയ്യുന്നതിനായിരുന്നില്ല. പിന്നീട് ദക്ഷയാഗത്തിനു ശേഷം മനുപുത്ര•ാരായ നരിഷ്യന്ദന്‍, നാഭാഗന്‍, ഇക്ഷ്വാകു, നൃഗന്‍, ശര്യാതി എന്നിവര്‍ മൃഗങ്ങളെ ജന്തുക്കള്‍ എന്നു കരുതി യജ്ഞത്തില്‍ ബലിയര്‍പ്പിക്കാന്‍ തുടങ്ങി. (1) ഇതില്‍ നിന്നും ചില കാര്യങ്ങള്‍ വ്യക്തമാണ്. ഒന്നാമതായി ആദ്യകാലത്തെ ആര്യന്‍ ജനതതിയുടെ ആരാധനയില്‍ മൃഗബലി ഇല്ലായിരുന്നു. രണ്ടാമതായി തെറ്റിദ്ധാരണയുടെ പുറത്താണ് ഈ മൃഗബലി ഉണ്ടായത്. ആലഭയ്ക്ക് സ്പര്‍ശിക്കുക എന്നും ആലംഭയ്ക്ക് ഹിംസയെന്നുമാണ് അര്‍ത്ഥം. ഇങ്ങനെയുണ്ടായ തെറ്റില്‍നിന്നുമാണ് ഇന്നും കാണുന്ന ചില രോഗങ്ങളെങ്കിലും ഉണ്ടായതെന്ന് മഹാഭാരതം പറയുന്നു. 'അഘ്ന്യയെന്നത് ഗോവിന്റെ പേരാണ്. കൊല്ലാന്‍ പാടില്ലാത്തതെന്നര്‍ത്ഥം. അതിനെ കൊല്ലാന്‍ ആര്‍ക്കാണ് അര്‍ഹത? പശുവിനേയോ കാളയേയോ ആലംഭനം ചെയ്യുകവഴി മഹാഹാനിയാണ് വരുത്തിവെയ്ക്കുന്നത്. ഗോമാതാവിനേയും വൃഷഭപ്രജാപതിയേയും കൊല്ലുകയെന്ന ഈ അനുചിതകര്‍മ്മത്തില്‍ ഞങ്ങള്‍ ദുഃഖിതരാണെന്ന് ഋഷിമാര്‍ നഹുഷനോട് പറഞ്ഞു. ഇതു നിമിത്തം 101 രോഗങ്ങള്‍ സര്‍വ്വത്ര വ്യാപിക്കും.'' (2) ഇതില്‍നിന്നും യജ്ഞത്തില്‍ ആദികാലത്ത് മൃഗബലി ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാകുന്നുണ്ട്. എന്നൊക്കെയായിരുന്നു യജ്ഞത്തില്‍ മൃഗങ്ങളെ കൊല്ലാന്‍ തുടങ്ങിയത്? ഒന്നാമതായി വേദത്തില്‍ ജന്തു ഹിംസയുണ്ടെന്ന ധാരണയാണ് അതിന് പുരോഹിത•ാരെ പ്രേരിപ്പിച്ചത്. ഇത് തെളിയിക്കുന്നതാണ് ചരകസംഹിതയില്‍ നിന്ന് നേരത്തെ എടുത്തുകാട്ടിയത്. 'അജം' തുടങ്ങിയ വാക്കുകളും ആലഭ, ആലംഭ തുടങ്ങിയ ധാതുക്കളും തെറ്റായി മനസ്സിലാക്കിയതും യജ്ഞത്തില്‍ മൃഗബലി കര്‍ക്കശമാക്കാന്‍ പുരോഹിത•ാരെ പ്രേരിപ്പിച്ചിരിക്കാം. വേദത്തില്‍ പ്രയുക്തമായ 'അജം' എന്ന വാക്കിന്നുണ്ടായ മറിമായങ്ങളെന്തൊക്കെയാണെന്നും ആ സുലളിതമായ ശബ്ദം ഭാരതത്തിന്റെ സാംസ്ക്കാരിക ചരിത്രത്തില്‍ ഉണ്ടാക്കിയ വഴിത്തിരിവുകള്‍ എന്തൊക്കെയാണെന്നും പരിശോധിക്കേണ്ടതാണ്. അജത്തിന് രണ്ടാണര്‍ത്ഥം. ഛാഗഃ അഥവാ ആട് എന്നും മുളയ്ക്കാത്തത് എന്നും പ്രാചീനാഗമ ഗ്രന്ഥങ്ങളിലുള്ള 'അജൈര്യഷ്ടവ്യമ്' തുടങ്ങിയ വാക്യങ്ങളിലെ അജം ഈ രണ്ടില്‍ ഏതാണ് എന്ന് നിര്‍ണ്ണയിക്കാന്‍ ശ്രമിക്കാതെ, അവര്‍ക്ക് പരിചയമായിത്തീര്‍ന്ന ആടെന്ന അര്‍ത്ഥമെടുത്തു. അങ്ങനെ യജ്ഞത്തില്‍ ആടിനെ കൊല്ലലും ആരംഭിച്ചുവെന്നതിന് ശക്തമായ തെളിവുകള്‍ പ്രാചീന സംസ്കൃത സാഹിത്യഗ്രന്ഥങ്ങളില്‍ നിന്ന് ലഭ്യമാണ്. മഹാഭാരതത്തിലെ ശാന്തിപര്‍വത്തില്‍ ദേവ•ാരും ഋഷിമാരും തമ്മിലൊരു സംവാദമുണ്ട്; അതിങ്ങനെയാണ്: 


'ദേവ•ാര്‍ പറഞ്ഞു: 'അജത്താല്‍ യജ്ഞം നടത്തണമെന്നാണ് വിധി. ആ അജമാകട്ടെ ഛാഗഃ അഥവാ ആടായിരിക്കണം. മറ്റു മൃഗങ്ങളാകരുതെന്നും.'' അപ്പോള്‍ ഋഷിമാര്‍ പറഞ്ഞു: 'വൈദികവിധി ബീജങ്ങളാല്‍ യജ്ഞം നടത്തുന്നതാണെന്നത്രെ ശ്രുതി. അജം എന്നത് ബീജസംജ്ഞയാണ്. അതിനാല്‍ ഛാഗത്തെ, ആടിനെ കൊല്ലാന്‍ പാടില്ല. മൃഗവധം നടക്കുന്നിടത്ത് സത്പുരുഷ•ാരുടെ ധര്‍മ്മം പാലിക്കപ്പെടുന്നില്ല''(3) ഇവിടെനിന്നും അജമെന്ന ശബ്ദത്തെക്കുറിച്ച് ഒരു തെറ്റിദ്ധാരണയുണ്ടായതായും അതിനെതുടര്‍ന്ന് ഉണ്ടായ വാദപ്രതിവാദത്തെക്കുറിച്ചു സുവ്യക്തമായി മനസ്സിലാകും. വായുപുരാണത്തിലും ഇതിനെക്കുറിച്ച് വ്യക്തമായ സൂചനകളുണ്ട്. ആ സൂചന ഇങ്ങനെയാണ്: 'ഹേ, സുശ്രേഷ്ഠ! ഹിംസയില്ലാത്ത ബീജങ്ങളാല്‍ യജ്ഞം ചെയ്യുക. അവ മൂന്നു വര്‍ഷത്തിലധികം പഴകിയതും പാടത്ത് മുളക്കുന്നതിനു സാധ്യതയില്ലാത്തതും ആയിരിക്കട്ടെ.''(4) വായുപുരാണത്തിലെ ഈ ശ്ളോകത്തില്‍ 'അപ്രരോഹി' എന്നാണ് അജത്തിന് അര്‍ത്ഥം നല്‍കിയിട്ടുള്ളത്. മുളയ്ക്കാത്തതെന്നാണ് ഇതിന്നര്‍ത്ഥം. ഈ അര്‍ത്ഥം ആടിന് ചേരില്ലെന്നു മാത്രമല്ല അതിന് അനുയോജ്യമായത് ധാന്യമാണുതാനും. അതിനുമപ്പുറം മുളയ്ക്കുന്ന വിത്ത് യജ്ഞത്തിന് ഉപയോഗിക്കരുതെന്ന ഒരു നിഷേധംകൂടി അതിനുണ്ട്. മുളയ്ക്കുന്ന വിത്തുപോലും യാഗത്തില്‍ ഹോമിക്കരുതെന്ന് വിധിച്ച അഹിംസാവാദികളായ ഋഷിമാരെ നിന്ദിച്ചുകൊണ്ട് പിന്നീടുവന്ന പുരോഹിതര്‍ അജത്തെ ആടാക്കി. അതും പോരാഞ്ഞ് യജ്ഞശാല യുദ്ധക്കളത്തേക്കാള്‍ ഭീകരമായ വൈതാളിക കേന്ദ്രമാക്കി. 


അജമെന്നാല്‍ മുളയ്ക്കാത്ത വിത്താണെന്ന പൌരാണിക ഗ്രന്ഥങ്ങളിലെ വചനങ്ങള്‍ യഥാവിധി ജൈനമതാചാര്യ•ാര്‍ ഉള്‍ക്കൊണ്ടിരുന്നതായി കാണാം. ജൈനസാഹിത്യങ്ങളില്‍ പ്രമുഖമായി ഗണിക്കപ്പെടുന്ന 'സ്വാദ്വാദമഞ്ജരി'യില്‍ പറയുന്ന പ്രശസ്തമായ ഒരു പ്രസ്താവന ഇങ്ങനെയാണ്: 'വേദത്തിലെ 'അജത്തെക്കൊണ്ട് യജിക്കണം' മുതലായ  വാക്യങ്ങള്‍ക്ക് അജ്ഞാനികള്‍ (മിഥ്യാദര്‍ശികള്‍) അജം മൃഗവാചിയാണെന്നര്‍ത്ഥം പറയുന്നു. സമ്യഗ്ദര്‍ശികള്‍ (അറിവുള്ളവര്‍) മുളയ്ക്കാന്‍ കഴിവില്ലാത്ത മൂന്നുവര്‍ഷം പഴകിയ യവം, വ്രീഹി, അഞ്ചുവര്‍ഷം പഴകിയ എള്ള്, ചണമ്പയര്‍, ഏഴുവര്‍ഷം പഴകിയ തിന, കടുക് മുതലായ ധാന്യങ്ങളുടെ പര്യായമായി കണക്കാക്കുന്നു.'' (5) പഞ്ചതന്ത്രത്തില്‍ നിന്നൊരു ഭാഗം കാണുക. 'യജ്ഞത്തില്‍ പശുവിനെ കൊല്ലുന്ന ഈ യാജ്ഞികരുണ്ടല്ലോ മൂഢരായ അവര്‍ക്ക് വേദവചനത്തിന്റെ ശരിയായ അര്‍ത്ഥം അറിയില്ല. വേദത്തില്‍ പറയുന്ന 'അജത്താല്‍ യജിക്കണം.' എന്ന വചനത്തിന് ഏഴുവര്‍ഷം പഴകിയ വ്രീഹി കൊണ്ട് യജിക്കണമെന്നാണര്‍ത്ഥം. ആടിനെ കൊണ്ടെന്നല്ല'' (6) അജം ആടല്ലെന്ന് ഇവിടെ വ്യക്തമാകുന്നു. ഇതേപോലെയാണ് അശ്വമേധവും പുരുഷമേധവുമെല്ലാം തെറ്റിദ്ധരിക്കപ്പെട്ടത്. 


ഇതുപോലെ തെറ്റിദ്ധാരണയ്ക്ക് മറ്റൊരു കാരണം വൈദികവ്യാകരണവും ധാതുനിഷ്പത്തിയും ഇല്ലാതായതാണെന്ന് സംസ്കൃത സാഹിത്യ പഠനത്തില്‍നിന്ന് മനസ്സിലാക്കാം. ഇതിനേക്കുറിച്ച് ശ്രീ ആചാര്യനരേന്ദ്രഭൂഷണിന് പറയാനുള്ളതിതാണ്. 'പാണിനിയുടെ കാലത്തോ ഒരുപക്ഷേ അതിനു മുമ്പുതന്നെയോ ശുദ്ധമായ ലംഭധാതുവിന്റെ തിങന്തത്തിലെ (ക്രിയാപദത്തിലെ) പ്രയോഗം സംസ്കൃതഭാഷയില്‍ ഇല്ലാതായിക്കഴിഞ്ഞിരുന്നു. അക്കാലത്തെ വൈയാകരണ•ാര്‍ 'ലംഭ്' ധാതുവിനെ ധാതുപാഠത്തില്‍ ഉള്‍ക്കൊള്ളിക്കാതെ 'ലഭ്' ധാതുവുമായി ബന്ധിപ്പിക്കുകയാണുണ്ടായത്. ഇക്കാരണത്താല്‍ ആലഭയും ആലംഭയും സമാനാര്‍ത്ഥകമാണെന്ന മിഥ്യാബോധം പ്രചരിച്ചു. ഇതിനെ ആസ്പദമാക്കി ജന്തുഹത്യയും നിലവില്‍ വന്നു.'' (7) 


വസ്തുത ഇതൊക്കെയാണെങ്കിലും ഇന്ന് ലഭ്യമായ വേദശാഖകളിലും ബ്രാഹ്മണഗ്രന്ഥങ്ങളിലും ശ്രൌതസൂത്രങ്ങളിലുമെല്ലാം മൃഗബലി വിധിച്ചതായി കാണാം. ഇത് തീര്‍ച്ചയായും പിന്നീടു വന്നവര്‍ കൂട്ടിച്ചേര്‍ത്തതാണ്. അങ്ങനെ കൂട്ടിച്ചേര്‍ത്തതിനേക്കാള്‍ ഭാവനാവിലാസത്തോടെയാണ്, വൈദികസംജ്ഞയോ നിരുക്തിയോ ധാതുപാഠമോ ഒന്നും പഠിക്കാത്ത ചില ഇന്‍ഡോളജിസ്റ്റുകള്‍ മെനഞ്ഞെടുത്തത്. ഇതു കേട്ടപാതി കേള്‍ക്കാത്തപാതി വേറെ ചിലരെഴുതിയത് അതിനേക്കാള്‍ രസാവഹമാണ്. വേദിക് ഏജ് (ഢലറശര അഴല) എന്നൊരു കൃതി ആര്‍.സി. മജുംദാര്‍ എഴുതിയിട്ടുണ്ട്. അതിലെ ചില പ്രസ്താവനകള്‍ ഇത്തരത്തിലുള്ളതാണ്. 'ജന്തുബലികളില്‍ ഉപയോഗിക്കുന്നതിനുവേണ്ടി ഉണ്ടാക്കിയ ആ പ്രസൂക്തങ്ങള്‍ ദാനസ്തുതിയേക്കാള്‍ ഒട്ടും മേ•യുള്ളതല്ല. പാരമ്പര്യവിശ്വാസമനുസരിച്ച് ഇവ ജന്തുബലികളില്‍ പ്രയുക്തമായിരുന്നു എന്നതിന് സംശയമില്ല.'' 


'ത്യാഗസിദ്ധാന്തം മൌലികമാണോ അല്ലയോ എന്നോ, യജ്ഞം ഔഷധികളുടേയോ സസ്യജാലത്തിന്റേയോ മനുഷ്യന്റെ തന്നെയോ ജീവനെ ശാശ്വതമാക്കുന്ന മന്ത്രജാലമാണോ എന്നതോ, എന്താണ് യജ്ഞത്തിന്റെ മൌലികസിദ്ധാന്തമെന്നതോ വിശദമായി നമുക്ക് ചര്‍ച്ചചെയ്യേണ്ടതില്ല. കൌശികസൂത്രം (13,1-6) നിര്‍ദ്ദേശിക്കുന്ന ഒരു മന്ത്രവാദത്തില്‍ ചില നിശ്ചിത യോഗ്യതകള്‍ നേടണമെന്നാഗ്രഹിക്കുന്നയാള്‍ സിംഹം, കടുവ, ക്ഷത്രിയന്‍, ബ്രഹ്മചാരി തുടങ്ങിയ മനുഷ്യമൃഗാദികളുടെ ചില ശരീരഭാഗങ്ങള്‍ തിന്നണമെന്ന വിധി പരിശോധിച്ചാല്‍ മതി, മൊത്തത്തിലുള്ളതല്ലെങ്കിലും ഈ പവിത്ര കര്‍മ്മവിധിയുടെ വിശുദ്ധ സങ്കല്പമെന്തെന്ന സൂചന ലഭിക്കും.'' (9) 


ഇതാണ് ഭയാനകമായ ചിന്തയുടെ കാടുകയറ്റം. ഇങ്ങനെയൊന്നും ഒരിടത്തും പറയുന്നില്ല. വസ്തുതയെന്താണെന്ന് മുകളില്‍ വിവരിച്ചിട്ടുണ്ടുതാനും. യജ്ഞത്തിന്റെ പേരു തന്നെ അധ്വരം എന്നാണ്. യാസ്കന്‍ നിരുക്തമെന്ന ഒരു അംഗമുണ്ടാക്കിയിട്ടുണ്ട്. ആ നിരുക്തത്തില്‍ 'അധ്വര'മെന്നത് യജ്ഞത്തിന്റെ പേരാണ്. അതിന്നര്‍ത്ഥം ഹിംസാരഹിതമായ കര്‍മ്മമെന്നുമാണ്.(10) വേദങ്ങളില്‍ നിരവധി തവണ, നിരവധി ഇടങ്ങളില്‍ അധ്വരമെന്ന് കാണാം ഋഗ്വേദത്തില്‍. അഗ്നേ യേ യജ്ഞ മധ്വരം വിശ്വതഃ പരിഭൂരസി സ ഇദ് ദേവേഷു ഗച്ഛതി (1.1.4) 


(ജ്ഞാനസ്വരൂപിയായ ഈശ്വരാ, നീ ഹിംസാരഹിതയജ്ഞങ്ങളിലല്ലോ വ്യാപകന്‍. സത്യ നിഷ്ഠരായ വിദ്വാ•ാരും അതത്രേ കൈക്കൊള്ളുന്നത്.) ഇങ്ങനെ ഋഗ്വേദം 1.1.8, 1.14.11, 1.128.4, 1.191 ല്‍ ഈ 'അധ്വരം' ഹിംസാരഹിത യജ്ഞമായി സങ്കല്പിച്ചതായി കാണാം. അഥര്‍വ്വവേദത്തിലും സാമവേദത്തിലും അധ്വരം അഹിംസയെ പ്രതിഫലിപ്പിക്കുന്നതാണ്. 


ഇങ്ങനെ വാക്കുകളുടെ അര്‍ത്ഥം ചോര്‍ന്നു പോയപ്പോഴാണ് യജ്ഞത്തില്‍ ഹിംസ കടന്നുവന്നത് ഇത് ഭാരതീയ സംസ്കൃതിയെത്തന്നെ ശോഷിപ്പിച്ചുകളഞ്ഞുവെന്നത് യാഥാര്‍ത്ഥ്യമാണ്. അത് ചരിത്രപരമായി പരിശോധിച്ചാല്‍ ഭാരതത്തിന്റെ ഗതിവിഗതികളെ വളരെയേറെ സ്വാധീനിച്ചതായി കാണാം. യജ്ഞത്തിലെ മൃഗബലിയുടെ തീക്ഷ്ണതയും ക്രൂരതയും കണ്ടാണ് ബുദ്ധന്‍ യജ്ഞവിരുദ്ധനും ഒരു നവ മത സ്ഥാപകനുമായത്. പക്ഷേ ഈ യജ്ഞത്തില്‍ അഗാധമായ രസതന്ത്രവും ഗണിതശാസ്ത്രവും ബീജഗണിതവും അടങ്ങിയിട്ടുണ്ട്. ദൌര്‍ഭാഗ്യകരമെന്നു പറയട്ടെ അതെല്ലാം കണ്ടില്ലെന്ന് നടിക്കുകയാണ് നാം ഭാരതീയര്‍. 





1. ആദികാലേ ഖലു യജ്ഞേഷു പശവഃ സമാലഭനീയാ ബഭൂവുഃ നാലമ്ഭായ പ്രക്രിയന്തേ സ്മ. തതോ ദക്ഷയജ്ഞ പ്രത്യവരകാലം മനോഃ പുത്രാണാം നരിഷ്യന്ദന്നാഭഗക്ഷ്വോകു. നൃഗശര്യത്യാദീ നാം ച ക്രതുഷു പശൂനാ മേവാഭ്യനുജ്ഞാനാത് പശവഃ പ്രോക്ഷണമാപുഃ (ചരകസംഹിത, ചികിത്സാസ്ഥാനം 19.4) 2.   അഘ്ന്യാ ഇതിഗവാം നാമ ക ഏതാ ഹന്തുമര്‍ഹതി മഹയ്യകാരാകുശലം വൃഷം ഗാം വാളളലഭേത്തുയഃ ഋഷയോ തതയോ ഹ്യേതന്നഹുഷേ പ്രത്യവേദയന്‍ ഗാം മാതരം ചാപ്യവധീര്‍ വൃഷഭം ച പ്രജാപതിംഅകാര്യം നഹുഷാകാ 'ഷീര്‍ലപ്സ്യാമഹേത്വകൃ തേ വൃഥാമ്ശതം ചൈകംച രോഗാണാം സര്‍വഭൂതേഷ്വ പാതയന്‍'' (മഹാഭാരതം ശാന്തിപര്‍വ്വം 265-47 മുതല്‍ 48 വരെ ശ്ളോകങ്ങള്‍) 3.   അജേന യഷ്ടവ്യമിതി പ്രാഹുര്‍ദേവാ ദ്വിജോത്തമാന്‍ സ ച ഛാഗോളപൃജോ ജ്ഞേയോ നാന്യഃ പശുരിതി സ്ഥിതിഃ ഋഷയഃ ഊചുഃ ബീജൈര്യജ്ഞേഷ യഷവ്യമിതി വൈ വൈദികീ ശ്രുതിഃ അജ സംജ്ഞാനി ബീജാനി ഛാഗം നോ ഹന്തുമര്‍ഹഥ നൈഷ ധര്‍മഃ സതാം ദേവാ യത്രവൈവധ്യതേ പശുഃ (ശാന്തിപര്‍വ്വം 3.3.7) 4.   യജ്ഞ ബീജൈഃ സുരശ്രേഷ്ഠ യേഷ്ഠ ഹിംസാ നവിദ്യതേ ത്രിവര്‍ഷപരമം കാലമുഷിതൈര പ്രരോഹിധഭിഃ'' (വായുപുരാണം 57.100.101) 5.   തഥാഹി കില വേദേ 'അജൈര്യഷ്ടവ്യമ്' ഇത്യാദി വാക്യേഷു മിഥ്യാദൃശോളജശബ്ദം പശുവാചകം വ്യാക്ഷതേ. സമൃഗ്ദൃശസ്തു ജ•ാ പ്രായോഗ്യം ത്രിവാര്‍ഷികം യവവ്രീഹ്യാദി പഞ്ചവാര്‍ഷികം തിലമസൂരാദി സപ്തവാര്‍ഷികം കങ്കു സര്‍ഷപാദി ധാന്യപര്യായതയാ പര്യവസായന്തി (23-ാം ശ്ളോക വ്യാഖ്യാനം) 6.   ഏതേളപിയാജ്ഞികാ യജ്ഞകര്‍മണീ പശൂന്‍ വ്യാപാ ദയന്തിതേ മൂര്‍ഖാഃ പരമാര്‍ത്ഥം ശ്രുതേര്ന ജാനന്തി തത്ര കിലൈതതുക്തം, അജൈര്യഷ്ടവ്യമ് അജാ വ്രീഹയഃസപ്ത വാര്‍ഷികാഃ കഥ്യന്തേ നപുനഃ പശുവിശേഷഃ (പഞ്ചതന്ത്രം) 7.   യാഗപരിചയം, ശ്രീ ആചാര്യ നരേന്ദ്രഭൂഷണ്‍. പേജ് 115, നിത്യഭാരതി ബുക്സ്, ചെങ്ങന്നൂര്‍ 8.   ഠവല ഢലറശര അഴല, ുു. 348. ഞ.ഇ. ങമഷൌിറമൃ ആവമൃമവേശ്യമ ഢശറ്യമ ആവമ്മി, ആീായമ്യ9.   ക യശറ. ുു. 501 10.   അധ്വര ഇതിയജ്ഞ നാമ- ധ്വരതി ഹിംസാകര്‍മ തത് പ്രതിഷേധഃ (നിരുക്തം 2.7)യാഗങ്ങളിലെ മൃഗബലി: സത്യവും മിഥ്യയും



യാഗങ്ങള്‍ അഥവാ യജ്ഞങ്ങള്‍ ഇന്ന് വളരെ ഏറെ പ്രചാരത്തിലില്ലെങ്കിലും ഇടയ്ക്കെല്ലാം അത് പത്രത്താളുകളില്‍ വാര്‍ത്തകള്‍ സൃഷ്ടിക്കാറുണ്ട്. യാഗങ്ങള്‍ എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സിലേയ്ക്ക് ഓടിയെത്തുക ഹിംസാത്മകമായ ഏതോ ഭയാനക കര്‍മ്മത്തിന്റെ ചിത്രമാണ്. ചരിത്രകാര•ാരായാലും, ദാര്‍ശനികപ്രവര•ാരായാലും, പാശ്ചാത്യര്‍ ഉള്ളറിഞ്ഞ് വിളിച്ച ഈ ചുട്ടുകൊല്ലലിനെ (ഒീഹീരമ) ഭാരതീയ സാംസ്കാരിക ചരിത്രത്തിലെ അരുണരേഖയായാണ് കണക്കാക്കുന്നത്. ഭാരതത്തിലെ അതിപ്രാചീനമായ ആരാധനാരീതി ഭയാനകമായ ഒന്നായിരുന്നുവോ എന്ന ചോദ്യം ചരിത്രത്തിന്റെ വക്കുകളില്‍ നിന്നെങ്കിലും ഉയരേണ്ടതാണ്. അഹിംസയെ പരമമായ ധര്‍മ്മമെന്ന് ഉറക്കെ ഉദ്ഘോഷിച്ച ഈ സംസ്കാരത്തില്‍ ഹിംസാത്മകമായ തൃഷ്ണയ്ക്ക് സ്വാധീനമുണ്ടായിരുന്നുവോ? ഈ ചോദ്യത്തിനുമപ്പുറത്ത്, വേദങ്ങളെ കര്‍മ്മകാണ്ഡത്തിന്റെ അതിര്‍വരമ്പുകളില്‍ തളച്ചിട്ടപ്പോള്‍, അത് ഹിംസയെ പ്രോത്സാഹിപ്പിച്ചിരുന്നുവോ എന്ന ചോദ്യം ഏറെ പ്രസക്തമാണ്. ചുട്ടു കൊല്ലാനുള്ള സമ്മതിപത്രമായി വേദങ്ങളെ ഗണിച്ചതിനു പിന്നില്‍ യാഥാര്‍ത്ഥ്യത്തിന്റേയോ സത്യത്തിന്റേയോ നേരിയ പ്രകാശമെങ്കിലും ഉണ്ടായിരുന്നുവോയെന്നത് പരിശോധിക്കേണ്ടതാണ്. 


ബി.സി. 5057 നോടടുത്ത് അഗ്നിവേശന്‍ രചിച്ചുവെന്നു കരുതുന്ന ചരകസംഹിത രണ്ടായിരം വര്‍ഷങ്ങള്‍ക്കുശേഷം വൈശമ്പായനനും ചരകനും പരിഷ്കരിച്ചു. ആ ചരകസംഹിതയിലെ ഒരു പ്രസ്താവം യാഗത്തിലെ മൃഗഹിംസാരംഭം എന്നായിരുന്നുവെന്നതിലേക്ക് വിരല്‍ചൂണ്ടുന്നു. 'ആദികാലത്ത് മൃഗങ്ങളെ യജ്ഞത്തില്‍ ആലഭനം ചെയ്യുന്നതിന്നായിരുന്നു, ആലംഭനം ചെയ്യുന്നതിനായിരുന്നില്ല. പിന്നീട് ദക്ഷയാഗത്തിനു ശേഷം മനുപുത്ര•ാരായ നരിഷ്യന്ദന്‍, നാഭാഗന്‍, ഇക്ഷ്വാകു, നൃഗന്‍, ശര്യാതി എന്നിവര്‍ മൃഗങ്ങളെ ജന്തുക്കള്‍ എന്നു കരുതി യജ്ഞത്തില്‍ ബലിയര്‍പ്പിക്കാന്‍ തുടങ്ങി. (1) ഇതില്‍ നിന്നും ചില കാര്യങ്ങള്‍ വ്യക്തമാണ്. ഒന്നാമതായി ആദ്യകാലത്തെ ആര്യന്‍ ജനതതിയുടെ ആരാധനയില്‍ മൃഗബലി ഇല്ലായിരുന്നു. രണ്ടാമതായി തെറ്റിദ്ധാരണയുടെ പുറത്താണ് ഈ മൃഗബലി ഉണ്ടായത്. ആലഭയ്ക്ക് സ്പര്‍ശിക്കുക എന്നും ആലംഭയ്ക്ക് ഹിംസയെന്നുമാണ് അര്‍ത്ഥം. ഇങ്ങനെയുണ്ടായ തെറ്റില്‍നിന്നുമാണ് ഇന്നും കാണുന്ന ചില രോഗങ്ങളെങ്കിലും ഉണ്ടായതെന്ന് മഹാഭാരതം പറയുന്നു. 'അഘ്ന്യയെന്നത് ഗോവിന്റെ പേരാണ്. കൊല്ലാന്‍ പാടില്ലാത്തതെന്നര്‍ത്ഥം. അതിനെ കൊല്ലാന്‍ ആര്‍ക്കാണ് അര്‍ഹത? പശുവിനേയോ കാളയേയോ ആലംഭനം ചെയ്യുകവഴി മഹാഹാനിയാണ് വരുത്തിവെയ്ക്കുന്നത്. ഗോമാതാവിനേയും വൃഷഭപ്രജാപതിയേയും കൊല്ലുകയെന്ന ഈ അനുചിതകര്‍മ്മത്തില്‍ ഞങ്ങള്‍ ദുഃഖിതരാണെന്ന് ഋഷിമാര്‍ നഹുഷനോട് പറഞ്ഞു. ഇതു നിമിത്തം 101 രോഗങ്ങള്‍ സര്‍വ്വത്ര വ്യാപിക്കും.'' (2) ഇതില്‍നിന്നും യജ്ഞത്തില്‍ ആദികാലത്ത് മൃഗബലി ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാകുന്നുണ്ട്. എന്നൊക്കെയായിരുന്നു യജ്ഞത്തില്‍ മൃഗങ്ങളെ കൊല്ലാന്‍ തുടങ്ങിയത്? ഒന്നാമതായി വേദത്തില്‍ ജന്തു ഹിംസയുണ്ടെന്ന ധാരണയാണ് അതിന് പുരോഹിത•ാരെ പ്രേരിപ്പിച്ചത്. ഇത് തെളിയിക്കുന്നതാണ് ചരകസംഹിതയില്‍ നിന്ന് നേരത്തെ എടുത്തുകാട്ടിയത്. 'അജം' തുടങ്ങിയ വാക്കുകളും ആലഭ, ആലംഭ തുടങ്ങിയ ധാതുക്കളും തെറ്റായി മനസ്സിലാക്കിയതും യജ്ഞത്തില്‍ മൃഗബലി കര്‍ക്കശമാക്കാന്‍ പുരോഹിത•ാരെ പ്രേരിപ്പിച്ചിരിക്കാം. വേദത്തില്‍ പ്രയുക്തമായ 'അജം' എന്ന വാക്കിന്നുണ്ടായ മറിമായങ്ങളെന്തൊക്കെയാണെന്നും ആ സുലളിതമായ ശബ്ദം ഭാരതത്തിന്റെ സാംസ്ക്കാരിക ചരിത്രത്തില്‍ ഉണ്ടാക്കിയ വഴിത്തിരിവുകള്‍ എന്തൊക്കെയാണെന്നും പരിശോധിക്കേണ്ടതാണ്. അജത്തിന് രണ്ടാണര്‍ത്ഥം. ഛാഗഃ അഥവാ ആട് എന്നും മുളയ്ക്കാത്തത് എന്നും പ്രാചീനാഗമ ഗ്രന്ഥങ്ങളിലുള്ള 'അജൈര്യഷ്ടവ്യമ്' തുടങ്ങിയ വാക്യങ്ങളിലെ അജം ഈ രണ്ടില്‍ ഏതാണ് എന്ന് നിര്‍ണ്ണയിക്കാന്‍ ശ്രമിക്കാതെ, അവര്‍ക്ക് പരിചയമായിത്തീര്‍ന്ന ആടെന്ന അര്‍ത്ഥമെടുത്തു. അങ്ങനെ യജ്ഞത്തില്‍ ആടിനെ കൊല്ലലും ആരംഭിച്ചുവെന്നതിന് ശക്തമായ തെളിവുകള്‍ പ്രാചീന സംസ്കൃത സാഹിത്യഗ്രന്ഥങ്ങളില്‍ നിന്ന് ലഭ്യമാണ്. മഹാഭാരതത്തിലെ ശാന്തിപര്‍വത്തില്‍ ദേവ•ാരും ഋഷിമാരും തമ്മിലൊരു സംവാദമുണ്ട്; അതിങ്ങനെയാണ്: 


'ദേവ•ാര്‍ പറഞ്ഞു: 'അജത്താല്‍ യജ്ഞം നടത്തണമെന്നാണ് വിധി. ആ അജമാകട്ടെ ഛാഗഃ അഥവാ ആടായിരിക്കണം. മറ്റു മൃഗങ്ങളാകരുതെന്നും.'' അപ്പോള്‍ ഋഷിമാര്‍ പറഞ്ഞു: 'വൈദികവിധി ബീജങ്ങളാല്‍ യജ്ഞം നടത്തുന്നതാണെന്നത്രെ ശ്രുതി. അജം എന്നത് ബീജസംജ്ഞയാണ്. അതിനാല്‍ ഛാഗത്തെ, ആടിനെ കൊല്ലാന്‍ പാടില്ല. മൃഗവധം നടക്കുന്നിടത്ത് സത്പുരുഷ•ാരുടെ ധര്‍മ്മം പാലിക്കപ്പെടുന്നില്ല''(3) ഇവിടെനിന്നും അജമെന്ന ശബ്ദത്തെക്കുറിച്ച് ഒരു തെറ്റിദ്ധാരണയുണ്ടായതായും അതിനെതുടര്‍ന്ന് ഉണ്ടായ വാദപ്രതിവാദത്തെക്കുറിച്ചു സുവ്യക്തമായി മനസ്സിലാകും. വായുപുരാണത്തിലും ഇതിനെക്കുറിച്ച് വ്യക്തമായ സൂചനകളുണ്ട്. ആ സൂചന ഇങ്ങനെയാണ്: 'ഹേ, സുശ്രേഷ്ഠ! ഹിംസയില്ലാത്ത ബീജങ്ങളാല്‍ യജ്ഞം ചെയ്യുക. അവ മൂന്നു വര്‍ഷത്തിലധികം പഴകിയതും പാടത്ത് മുളക്കുന്നതിനു സാധ്യതയില്ലാത്തതും ആയിരിക്കട്ടെ.''(4) വായുപുരാണത്തിലെ ഈ ശ്ളോകത്തില്‍ 'അപ്രരോഹി' എന്നാണ് അജത്തിന് അര്‍ത്ഥം നല്‍കിയിട്ടുള്ളത്. മുളയ്ക്കാത്തതെന്നാണ് ഇതിന്നര്‍ത്ഥം. ഈ അര്‍ത്ഥം ആടിന് ചേരില്ലെന്നു മാത്രമല്ല അതിന് അനുയോജ്യമായത് ധാന്യമാണുതാനും. അതിനുമപ്പുറം മുളയ്ക്കുന്ന വിത്ത് യജ്ഞത്തിന് ഉപയോഗിക്കരുതെന്ന ഒരു നിഷേധംകൂടി അതിനുണ്ട്. മുളയ്ക്കുന്ന വിത്തുപോലും യാഗത്തില്‍ ഹോമിക്കരുതെന്ന് വിധിച്ച അഹിംസാവാദികളായ ഋഷിമാരെ നിന്ദിച്ചുകൊണ്ട് പിന്നീടുവന്ന പുരോഹിതര്‍ അജത്തെ ആടാക്കി. അതും പോരാഞ്ഞ് യജ്ഞശാല യുദ്ധക്കളത്തേക്കാള്‍ ഭീകരമായ വൈതാളിക കേന്ദ്രമാക്കി. 


അജമെന്നാല്‍ മുളയ്ക്കാത്ത വിത്താണെന്ന പൌരാണിക ഗ്രന്ഥങ്ങളിലെ വചനങ്ങള്‍ യഥാവിധി ജൈനമതാചാര്യ•ാര്‍ ഉള്‍ക്കൊണ്ടിരുന്നതായി കാണാം. ജൈനസാഹിത്യങ്ങളില്‍ പ്രമുഖമായി ഗണിക്കപ്പെടുന്ന 'സ്വാദ്വാദമഞ്ജരി'യില്‍ പറയുന്ന പ്രശസ്തമായ ഒരു പ്രസ്താവന ഇങ്ങനെയാണ്: 'വേദത്തിലെ 'അജത്തെക്കൊണ്ട് യജിക്കണം' മുതലായ  വാക്യങ്ങള്‍ക്ക് അജ്ഞാനികള്‍ (മിഥ്യാദര്‍ശികള്‍) അജം മൃഗവാചിയാണെന്നര്‍ത്ഥം പറയുന്നു. സമ്യഗ്ദര്‍ശികള്‍ (അറിവുള്ളവര്‍) മുളയ്ക്കാന്‍ കഴിവില്ലാത്ത മൂന്നുവര്‍ഷം പഴകിയ യവം, വ്രീഹി, അഞ്ചുവര്‍ഷം പഴകിയ എള്ള്, ചണമ്പയര്‍, ഏഴുവര്‍ഷം പഴകിയ തിന, കടുക് മുതലായ ധാന്യങ്ങളുടെ പര്യായമായി കണക്കാക്കുന്നു.'' (5) പഞ്ചതന്ത്രത്തില്‍ നിന്നൊരു ഭാഗം കാണുക. 'യജ്ഞത്തില്‍ പശുവിനെ കൊല്ലുന്ന ഈ യാജ്ഞികരുണ്ടല്ലോ മൂഢരായ അവര്‍ക്ക് വേദവചനത്തിന്റെ ശരിയായ അര്‍ത്ഥം അറിയില്ല. വേദത്തില്‍ പറയുന്ന 'അജത്താല്‍ യജിക്കണം.' എന്ന വചനത്തിന് ഏഴുവര്‍ഷം പഴകിയ വ്രീഹി കൊണ്ട് യജിക്കണമെന്നാണര്‍ത്ഥം. ആടിനെ കൊണ്ടെന്നല്ല'' (6) അജം ആടല്ലെന്ന് ഇവിടെ വ്യക്തമാകുന്നു. ഇതേപോലെയാണ് അശ്വമേധവും പുരുഷമേധവുമെല്ലാം തെറ്റിദ്ധരിക്കപ്പെട്ടത്. 


ഇതുപോലെ തെറ്റിദ്ധാരണയ്ക്ക് മറ്റൊരു കാരണം വൈദികവ്യാകരണവും ധാതുനിഷ്പത്തിയും ഇല്ലാതായതാണെന്ന് സംസ്കൃത സാഹിത്യ പഠനത്തില്‍നിന്ന് മനസ്സിലാക്കാം. ഇതിനേക്കുറിച്ച് ശ്രീ ആചാര്യനരേന്ദ്രഭൂഷണിന് പറയാനുള്ളതിതാണ്. 'പാണിനിയുടെ കാലത്തോ ഒരുപക്ഷേ അതിനു മുമ്പുതന്നെയോ ശുദ്ധമായ ലംഭധാതുവിന്റെ തിങന്തത്തിലെ (ക്രിയാപദത്തിലെ) പ്രയോഗം സംസ്കൃതഭാഷയില്‍ ഇല്ലാതായിക്കഴിഞ്ഞിരുന്നു. അക്കാലത്തെ വൈയാകരണ•ാര്‍ 'ലംഭ്' ധാതുവിനെ ധാതുപാഠത്തില്‍ ഉള്‍ക്കൊള്ളിക്കാതെ 'ലഭ്' ധാതുവുമായി ബന്ധിപ്പിക്കുകയാണുണ്ടായത്. ഇക്കാരണത്താല്‍ ആലഭയും ആലംഭയും സമാനാര്‍ത്ഥകമാണെന്ന മിഥ്യാബോധം പ്രചരിച്ചു. ഇതിനെ ആസ്പദമാക്കി ജന്തുഹത്യയും നിലവില്‍ വന്നു.'' (7) 


വസ്തുത ഇതൊക്കെയാണെങ്കിലും ഇന്ന് ലഭ്യമായ വേദശാഖകളിലും ബ്രാഹ്മണഗ്രന്ഥങ്ങളിലും ശ്രൌതസൂത്രങ്ങളിലുമെല്ലാം മൃഗബലി വിധിച്ചതായി കാണാം. ഇത് തീര്‍ച്ചയായും പിന്നീടു വന്നവര്‍ കൂട്ടിച്ചേര്‍ത്തതാണ്. അങ്ങനെ കൂട്ടിച്ചേര്‍ത്തതിനേക്കാള്‍ ഭാവനാവിലാസത്തോടെയാണ്, വൈദികസംജ്ഞയോ നിരുക്തിയോ ധാതുപാഠമോ ഒന്നും പഠിക്കാത്ത ചില ഇന്‍ഡോളജിസ്റ്റുകള്‍ മെനഞ്ഞെടുത്തത്. ഇതു കേട്ടപാതി കേള്‍ക്കാത്തപാതി വേറെ ചിലരെഴുതിയത് അതിനേക്കാള്‍ രസാവഹമാണ്. വേദിക് ഏജ് (ഢലറശര അഴല) എന്നൊരു കൃതി ആര്‍.സി. മജുംദാര്‍ എഴുതിയിട്ടുണ്ട്. അതിലെ ചില പ്രസ്താവനകള്‍ ഇത്തരത്തിലുള്ളതാണ്. 'ജന്തുബലികളില്‍ ഉപയോഗിക്കുന്നതിനുവേണ്ടി ഉണ്ടാക്കിയ ആ പ്രസൂക്തങ്ങള്‍ ദാനസ്തുതിയേക്കാള്‍ ഒട്ടും മേ•യുള്ളതല്ല. പാരമ്പര്യവിശ്വാസമനുസരിച്ച് ഇവ ജന്തുബലികളില്‍ പ്രയുക്തമായിരുന്നു എന്നതിന് സംശയമില്ല.'' 


'ത്യാഗസിദ്ധാന്തം മൌലികമാണോ അല്ലയോ എന്നോ, യജ്ഞം ഔഷധികളുടേയോ സസ്യജാലത്തിന്റേയോ മനുഷ്യന്റെ തന്നെയോ ജീവനെ ശാശ്വതമാക്കുന്ന മന്ത്രജാലമാണോ എന്നതോ, എന്താണ് യജ്ഞത്തിന്റെ മൌലികസിദ്ധാന്തമെന്നതോ വിശദമായി നമുക്ക് ചര്‍ച്ചചെയ്യേണ്ടതില്ല. കൌശികസൂത്രം (13,1-6) നിര്‍ദ്ദേശിക്കുന്ന ഒരു മന്ത്രവാദത്തില്‍ ചില നിശ്ചിത യോഗ്യതകള്‍ നേടണമെന്നാഗ്രഹിക്കുന്നയാള്‍ സിംഹം, കടുവ, ക്ഷത്രിയന്‍, ബ്രഹ്മചാരി തുടങ്ങിയ മനുഷ്യമൃഗാദികളുടെ ചില ശരീരഭാഗങ്ങള്‍ തിന്നണമെന്ന വിധി പരിശോധിച്ചാല്‍ മതി, മൊത്തത്തിലുള്ളതല്ലെങ്കിലും ഈ പവിത്ര കര്‍മ്മവിധിയുടെ വിശുദ്ധ സങ്കല്പമെന്തെന്ന സൂചന ലഭിക്കും.'' (9) 


ഇതാണ് ഭയാനകമായ ചിന്തയുടെ കാടുകയറ്റം. ഇങ്ങനെയൊന്നും ഒരിടത്തും പറയുന്നില്ല. വസ്തുതയെന്താണെന്ന് മുകളില്‍ വിവരിച്ചിട്ടുണ്ടുതാനും. യജ്ഞത്തിന്റെ പേരു തന്നെ അധ്വരം എന്നാണ്. യാസ്കന്‍ നിരുക്തമെന്ന ഒരു അംഗമുണ്ടാക്കിയിട്ടുണ്ട്. ആ നിരുക്തത്തില്‍ 'അധ്വര'മെന്നത് യജ്ഞത്തിന്റെ പേരാണ്. അതിന്നര്‍ത്ഥം ഹിംസാരഹിതമായ കര്‍മ്മമെന്നുമാണ്.(10) വേദങ്ങളില്‍ നിരവധി തവണ, നിരവധി ഇടങ്ങളില്‍ അധ്വരമെന്ന് കാണാം ഋഗ്വേദത്തില്‍. അഗ്നേ യേ യജ്ഞ മധ്വരം വിശ്വതഃ പരിഭൂരസി സ ഇദ് ദേവേഷു ഗച്ഛതി (1.1.4) 


(ജ്ഞാനസ്വരൂപിയായ ഈശ്വരാ, നീ ഹിംസാരഹിതയജ്ഞങ്ങളിലല്ലോ വ്യാപകന്‍. സത്യ നിഷ്ഠരായ വിദ്വാ•ാരും അതത്രേ കൈക്കൊള്ളുന്നത്.) ഇങ്ങനെ ഋഗ്വേദം 1.1.8, 1.14.11, 1.128.4, 1.191 ല്‍ ഈ 'അധ്വരം' ഹിംസാരഹിത യജ്ഞമായി സങ്കല്പിച്ചതായി കാണാം. അഥര്‍വ്വവേദത്തിലും സാമവേദത്തിലും അധ്വരം അഹിംസയെ പ്രതിഫലിപ്പിക്കുന്നതാണ്. 


ഇങ്ങനെ വാക്കുകളുടെ അര്‍ത്ഥം ചോര്‍ന്നു പോയപ്പോഴാണ് യജ്ഞത്തില്‍ ഹിംസ കടന്നുവന്നത് ഇത് ഭാരതീയ സംസ്കൃതിയെത്തന്നെ ശോഷിപ്പിച്ചുകളഞ്ഞുവെന്നത് യാഥാര്‍ത്ഥ്യമാണ്. അത് ചരിത്രപരമായി പരിശോധിച്ചാല്‍ ഭാരതത്തിന്റെ ഗതിവിഗതികളെ വളരെയേറെ സ്വാധീനിച്ചതായി കാണാം. യജ്ഞത്തിലെ മൃഗബലിയുടെ തീക്ഷ്ണതയും ക്രൂരതയും കണ്ടാണ് ബുദ്ധന്‍ യജ്ഞവിരുദ്ധനും ഒരു നവ മത സ്ഥാപകനുമായത്. പക്ഷേ ഈ യജ്ഞത്തില്‍ അഗാധമായ രസതന്ത്രവും ഗണിതശാസ്ത്രവും ബീജഗണിതവും അടങ്ങിയിട്ടുണ്ട്. ദൌര്‍ഭാഗ്യകരമെന്നു പറയട്ടെ അതെല്ലാം കണ്ടില്ലെന്ന് നടിക്കുകയാണ് നാം ഭാരതീയര്‍. 





1. ആദികാലേ ഖലു യജ്ഞേഷു പശവഃ സമാലഭനീയാ ബഭൂവുഃ നാലമ്ഭായ പ്രക്രിയന്തേ സ്മ. തതോ ദക്ഷയജ്ഞ പ്രത്യവരകാലം മനോഃ പുത്രാണാം നരിഷ്യന്ദന്നാഭഗക്ഷ്വോകു. നൃഗശര്യത്യാദീ നാം ച ക്രതുഷു പശൂനാ മേവാഭ്യനുജ്ഞാനാത് പശവഃ പ്രോക്ഷണമാപുഃ (ചരകസംഹിത, ചികിത്സാസ്ഥാനം 19.4) 2.   അഘ്ന്യാ ഇതിഗവാം നാമ ക ഏതാ ഹന്തുമര്‍ഹതി മഹയ്യകാരാകുശലം വൃഷം ഗാം വാളളലഭേത്തുയഃ ഋഷയോ തതയോ ഹ്യേതന്നഹുഷേ പ്രത്യവേദയന്‍ ഗാം മാതരം ചാപ്യവധീര്‍ വൃഷഭം ച പ്രജാപതിംഅകാര്യം നഹുഷാകാ 'ഷീര്‍ലപ്സ്യാമഹേത്വകൃ തേ വൃഥാമ്ശതം ചൈകംച രോഗാണാം സര്‍വഭൂതേഷ്വ പാതയന്‍'' (മഹാഭാരതം ശാന്തിപര്‍വ്വം 265-47 മുതല്‍ 48 വരെ ശ്ളോകങ്ങള്‍) 3.   അജേന യഷ്ടവ്യമിതി പ്രാഹുര്‍ദേവാ ദ്വിജോത്തമാന്‍ സ ച ഛാഗോളപൃജോ ജ്ഞേയോ നാന്യഃ പശുരിതി സ്ഥിതിഃ ഋഷയഃ ഊചുഃ ബീജൈര്യജ്ഞേഷ യഷവ്യമിതി വൈ വൈദികീ ശ്രുതിഃ അജ സംജ്ഞാനി ബീജാനി ഛാഗം നോ ഹന്തുമര്‍ഹഥ നൈഷ ധര്‍മഃ സതാം ദേവാ യത്രവൈവധ്യതേ പശുഃ (ശാന്തിപര്‍വ്വം 3.3.7) 4.   യജ്ഞ ബീജൈഃ സുരശ്രേഷ്ഠ യേഷ്ഠ ഹിംസാ നവിദ്യതേ ത്രിവര്‍ഷപരമം കാലമുഷിതൈര പ്രരോഹിധഭിഃ'' (വായുപുരാണം 57.100.101) 5.   തഥാഹി കില വേദേ 'അജൈര്യഷ്ടവ്യമ്' ഇത്യാദി വാക്യേഷു മിഥ്യാദൃശോളജശബ്ദം പശുവാചകം വ്യാക്ഷതേ. സമൃഗ്ദൃശസ്തു ജ•ാ പ്രായോഗ്യം ത്രിവാര്‍ഷികം യവവ്രീഹ്യാദി പഞ്ചവാര്‍ഷികം തിലമസൂരാദി സപ്തവാര്‍ഷികം കങ്കു സര്‍ഷപാദി ധാന്യപര്യായതയാ പര്യവസായന്തി (23-ാം ശ്ളോക വ്യാഖ്യാനം) 6.   ഏതേളപിയാജ്ഞികാ യജ്ഞകര്‍മണീ പശൂന്‍ വ്യാപാ ദയന്തിതേ മൂര്‍ഖാഃ പരമാര്‍ത്ഥം ശ്രുതേര്ന ജാനന്തി തത്ര കിലൈതതുക്തം, അജൈര്യഷ്ടവ്യമ് അജാ വ്രീഹയഃസപ്ത വാര്‍ഷികാഃ കഥ്യന്തേ നപുനഃ പശുവിശേഷഃ (പഞ്ചതന്ത്രം) 7.   യാഗപരിചയം, ശ്രീ ആചാര്യ നരേന്ദ്രഭൂഷണ്‍. പേജ് 115, നിത്യഭാരതി ബുക്സ്, ചെങ്ങന്നൂര്‍ 8.   ഠവല ഢലറശര അഴല, ുു. 348. ഞ.ഇ. ങമഷൌിറമൃ ആവമൃമവേശ്യമ ഢശറ്യമ ആവമ്മി, ആീായമ്യ9.   ക യശറ. ുു. 501 10.   അധ്വര ഇതിയജ്ഞ നാമ- ധ്വരതി ഹിംസാകര്‍മ തത് പ്രതിഷേധഃ (നിരുക്തം 2.7)



യാഗങ്ങള്‍ അഥവാ യജ്ഞങ്ങള്‍ ഇന്ന് വളരെ ഏറെ പ്രചാരത്തിലില്ലെങ്കിലും ഇടയ്ക്കെല്ലാം അത് പത്രത്താളുകളില്‍ വാര്‍ത്തകള്‍ സൃഷ്ടിക്കാറുണ്ട്. യാഗങ്ങള്‍ എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സിലേയ്ക്ക് ഓടിയെത്തുക ഹിംസാത്മകമായ ഏതോ ഭയാനക കര്‍മ്മത്തിന്റെ ചിത്രമാണ്. ചരിത്രകാര•ാരായാലും, ദാര്‍ശനികപ്രവര•ാരായാലും, പാശ്ചാത്യര്‍ ഉള്ളറിഞ്ഞ് വിളിച്ച ഈ ചുട്ടുകൊല്ലലിനെ (ഒീഹീരമ) ഭാരതീയ സാംസ്കാരിക ചരിത്രത്തിലെ അരുണരേഖയായാണ് കണക്കാക്കുന്നത്. ഭാരതത്തിലെ അതിപ്രാചീനമായ ആരാധനാരീതി ഭയാനകമായ ഒന്നായിരുന്നുവോ എന്ന ചോദ്യം ചരിത്രത്തിന്റെ വക്കുകളില്‍ നിന്നെങ്കിലും ഉയരേണ്ടതാണ്. അഹിംസയെ പരമമായ ധര്‍മ്മമെന്ന് ഉറക്കെ ഉദ്ഘോഷിച്ച ഈ സംസ്കാരത്തില്‍ ഹിംസാത്മകമായ തൃഷ്ണയ്ക്ക് സ്വാധീനമുണ്ടായിരുന്നുവോ? ഈ ചോദ്യത്തിനുമപ്പുറത്ത്, വേദങ്ങളെ കര്‍മ്മകാണ്ഡത്തിന്റെ അതിര്‍വരമ്പുകളില്‍ തളച്ചിട്ടപ്പോള്‍, അത് ഹിംസയെ പ്രോത്സാഹിപ്പിച്ചിരുന്നുവോ എന്ന ചോദ്യം ഏറെ പ്രസക്തമാണ്. ചുട്ടു കൊല്ലാനുള്ള സമ്മതിപത്രമായി വേദങ്ങളെ ഗണിച്ചതിനു പിന്നില്‍ യാഥാര്‍ത്ഥ്യത്തിന്റേയോ സത്യത്തിന്റേയോ നേരിയ പ്രകാശമെങ്കിലും ഉണ്ടായിരുന്നുവോയെന്നത് പരിശോധിക്കേണ്ടതാണ്. 


ബി.സി. 5057 നോടടുത്ത് അഗ്നിവേശന്‍ രചിച്ചുവെന്നു കരുതുന്ന ചരകസംഹിത രണ്ടായിരം വര്‍ഷങ്ങള്‍ക്കുശേഷം വൈശമ്പായനനും ചരകനും പരിഷ്കരിച്ചു. ആ ചരകസംഹിതയിലെ ഒരു പ്രസ്താവം യാഗത്തിലെ മൃഗഹിംസാരംഭം എന്നായിരുന്നുവെന്നതിലേക്ക് വിരല്‍ചൂണ്ടുന്നു. 'ആദികാലത്ത് മൃഗങ്ങളെ യജ്ഞത്തില്‍ ആലഭനം ചെയ്യുന്നതിന്നായിരുന്നു, ആലംഭനം ചെയ്യുന്നതിനായിരുന്നില്ല. പിന്നീട് ദക്ഷയാഗത്തിനു ശേഷം മനുപുത്ര•ാരായ നരിഷ്യന്ദന്‍, നാഭാഗന്‍, ഇക്ഷ്വാകു, നൃഗന്‍, ശര്യാതി എന്നിവര്‍ മൃഗങ്ങളെ ജന്തുക്കള്‍ എന്നു കരുതി യജ്ഞത്തില്‍ ബലിയര്‍പ്പിക്കാന്‍ തുടങ്ങി. (1) ഇതില്‍ നിന്നും ചില കാര്യങ്ങള്‍ വ്യക്തമാണ്. ഒന്നാമതായി ആദ്യകാലത്തെ ആര്യന്‍ ജനതതിയുടെ ആരാധനയില്‍ മൃഗബലി ഇല്ലായിരുന്നു. രണ്ടാമതായി തെറ്റിദ്ധാരണയുടെ പുറത്താണ് ഈ മൃഗബലി ഉണ്ടായത്. ആലഭയ്ക്ക് സ്പര്‍ശിക്കുക എന്നും ആലംഭയ്ക്ക് ഹിംസയെന്നുമാണ് അര്‍ത്ഥം. ഇങ്ങനെയുണ്ടായ തെറ്റില്‍നിന്നുമാണ് ഇന്നും കാണുന്ന ചില രോഗങ്ങളെങ്കിലും ഉണ്ടായതെന്ന് മഹാഭാരതം പറയുന്നു. 'അഘ്ന്യയെന്നത് ഗോവിന്റെ പേരാണ്. കൊല്ലാന്‍ പാടില്ലാത്തതെന്നര്‍ത്ഥം. അതിനെ കൊല്ലാന്‍ ആര്‍ക്കാണ് അര്‍ഹത? പശുവിനേയോ കാളയേയോ ആലംഭനം ചെയ്യുകവഴി മഹാഹാനിയാണ് വരുത്തിവെയ്ക്കുന്നത്. ഗോമാതാവിനേയും വൃഷഭപ്രജാപതിയേയും കൊല്ലുകയെന്ന ഈ അനുചിതകര്‍മ്മത്തില്‍ ഞങ്ങള്‍ ദുഃഖിതരാണെന്ന് ഋഷിമാര്‍ നഹുഷനോട് പറഞ്ഞു. ഇതു നിമിത്തം 101 രോഗങ്ങള്‍ സര്‍വ്വത്ര വ്യാപിക്കും.'' (2) ഇതില്‍നിന്നും യജ്ഞത്തില്‍ ആദികാലത്ത് മൃഗബലി ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാകുന്നുണ്ട്. എന്നൊക്കെയായിരുന്നു യജ്ഞത്തില്‍ മൃഗങ്ങളെ കൊല്ലാന്‍ തുടങ്ങിയത്? ഒന്നാമതായി വേദത്തില്‍ ജന്തു ഹിംസയുണ്ടെന്ന ധാരണയാണ് അതിന് പുരോഹിതന്മാരെ പ്രേരിപ്പിച്ചത്. ഇത് തെളിയിക്കുന്നതാണ് ചരകസംഹിതയില്‍ നിന്ന് നേരത്തെ എടുത്തുകാട്ടിയത്. 'അജം' തുടങ്ങിയ വാക്കുകളും ആലഭ, ആലംഭ തുടങ്ങിയ ധാതുക്കളും തെറ്റായി മനസ്സിലാക്കിയതും യജ്ഞത്തില്‍ മൃഗബലി കര്‍ക്കശമാക്കാന്‍ പുരോഹിത•ാരെ പ്രേരിപ്പിച്ചിരിക്കാം. വേദത്തില്‍ പ്രയുക്തമായ 'അജം' എന്ന വാക്കിന്നുണ്ടായ മറിമായങ്ങളെന്തൊക്കെയാണെന്നും ആ സുലളിതമായ ശബ്ദം ഭാരതത്തിന്റെ സാംസ്ക്കാരിക ചരിത്രത്തില്‍ ഉണ്ടാക്കിയ വഴിത്തിരിവുകള്‍ എന്തൊക്കെയാണെന്നും പരിശോധിക്കേണ്ടതാണ്. അജത്തിന് രണ്ടാണര്‍ത്ഥം. ഛാഗഃ അഥവാ ആട് എന്നും മുളയ്ക്കാത്തത് എന്നും പ്രാചീനാഗമ ഗ്രന്ഥങ്ങളിലുള്ള 'അജൈര്യഷ്ടവ്യമ്' തുടങ്ങിയ വാക്യങ്ങളിലെ അജം ഈ രണ്ടില്‍ ഏതാണ് എന്ന് നിര്‍ണ്ണയിക്കാന്‍ ശ്രമിക്കാതെ, അവര്‍ക്ക് പരിചയമായിത്തീര്‍ന്ന ആടെന്ന അര്‍ത്ഥമെടുത്തു. അങ്ങനെ യജ്ഞത്തില്‍ ആടിനെ കൊല്ലലും ആരംഭിച്ചു


കടപ്പാട് : ആചാര്യ M.R. രാജേഷ്  


20131125

മനുസ്മൃതിയും ചാർവാകവും മാത്രമോ ഭാരതീയ വിജ്ഞാനധാരകള്‍ ?



പലപ്പോഴായി പല പോസ്റ്റുകളിലും ഭാരതീയശാസ്ത്രപാരമ്പര്യത്തെ ആകെ ചാർവാകദര്ശനം കൊണ്ടും അല്ലെങ്കിൽ മനുസ്മൃതി എന്ന ഒരു സ്മൃതി ഗ്രന്ഥം കൊണ്ടും എല്ലാവരും അപഗ്രഥിക്കുന്നതായി കണ്ടു.. അതിന് ഉത്തരം എല്ലായിടത്തും എഴുതുക എന്നത് വളരെ ബുദ്ധിമുട്ടുള്ളതായി തോന്നി.. അതുകൊണ്ട് തന്നെ അതിന്റെ മറുപടി ആയി നമ്മുടെ ബ്ലോഗില്‍ എഴുതി എല്ലാവരിലും എത്തിക്കണം എന്ന് തോന്നി..

കാലത്തിന് അനുസരിച്ച് മാറ്റേണ്ടതിനേ തീര്ച്ചയായും മാറ്റുക തന്നെ വേണം.. അതിന് ആരു ചെയ്യുന്ന കാര്യങ്ങളും സ്വാഗതാര്ഹവുമാണ്.. പക്ഷെ ഭാരതത്തിലെ തെറ്റുകൾ എന്ന് പറഞ്ഞ് ഏതൊരു വ്യക്തിയും വിദ്യാര്ഥികളെ ചൂണ്ടികാണിക്കുന്നതിനൊപ്പം തന്നെ ഭാരതത്തിലെ നല്ലകാര്യങ്ങൾ കൂടി കാണിക്കേണ്ടത് അത്യാവശ്യമാണ്.. പലപ്പോഴും അത്ഭുതം തോന്നിയത് ദര്ശനങ്ങളിൽ പൂർവപക്ഷത്തിൽ കാണുന്ന ചാർവാകദര്ശനത്തെ എല്ലാവരും കാണുകയും, ഇന്ത്യൻ ലിറ്റററി ട്രഡീഷന്സിലുള്ള ഒരു ചെറിയ ഭാഗം മാത്രമായ സ്മൃതിയെ കുറിച്ചും പറഞ്ഞ് ശാസ്ത്രപാരമ്പര്യത്തെ വിലയിരുത്തുകയും ചെയ്യുന്നു..എന്തുകൊണ്ടാണ് ഭാരതത്തിലെ മറ്റു കൃതികളേയും നല്ലവശങ്ങളേയും കുറിച്ച് ആരും പറയാത്തത്.. അതോ ഇത്രയും പറയുന്ന വായനാശീലമുള്ള വ്യക്തികൾ അറിഞ്ഞ് പറയാതെ ഇരിക്കുന്നതോ..

ഭാരതീയശാസ്ത്രത്തിൽ അതുമാത്രമല്ലല്ലോ ഉള്ളത്....... !!!!

വ്യാകരണശാസ്ത്രങ്ങളായ അഷ്ടാധ്യായി, വാര്തികം, സിദ്ധാന്തകൌമുദീ, പരിഭാഷേന്ദുശേഖരം, പ്രൌഢമനോരമ, മാധവീയധാതൃവൃത്തി ഇവ ഭാഷാശാസ്ത്രത്തിന്റെ മുതൽകൂട്ടായി ഇന്ന് പറയുന്ന ഗ്രന്ഥങ്ങളാണ്..
യാസ്കന്റെ നിരുക്തവും ദുര്ഗാചാര്യന്റെ വ്യാഖ്യാനവും മറ്റൊരാൾക്കും സാധിക്കാത്ത രീതിയിലാണ് ഉള്ളത്.. ഛന്ദസ്സിലാണെങ്കിൽ അതായത് വൃത്തത്തിലാണെങ്കിൽ കാത്യായനന്റെ സർവാനുക്രമണിക, ഛന്ദഃസൂത്രം തുടങ്ങിയവ..

ആയുർവേദത്തിൽ അഷ്ടാംഗഹൃദയം, ചരകസംഹിത, സുശ്രുതസംഹിതയും, വൃക്ഷായുർവേദം, അശ്വചികിത്സ, ഹസ്ത്യായുർവേദം തുടങ്ങി എണ്ണിയാലൊടുങ്ങാത്ത ഗ്രന്ഥങ്ങൾ വേറേ..

 കെമിസ്ട്രിയിലാകട്ടെ, രസമഞ്ജരി, രസചന്ദ്രികാ, രസചിന്താമണി, രസപ്രദീപിക, രസവിദ്യ, രസക്രീഡ, രസരത്നസമുച്ചയം, രസസംഗ്രഹ, രസതരംഗിണി, രസചൂഢാമണി, രസപദ്ധതി തുടങ്ങിയവ.. ധനുർവേദത്തിൽ വീരചിന്താമണി, പ്രസ്ഥാനഭേദം തുടങ്ങിയവ.

ഗാന്ധവര്ത്തിൽ നാട്യശാസ്ത്രം, ദത്തിലം, ബൃഹദ്ദേശി, സംഗീതരത്നാകരം, രസമഞ്ജരി, രാഗവിബോധം, സംഗീതപാരിജാതം, സരസ്വതീ ഹൃദയാലങ്കാരം തുടങ്ങിയ എണ്ണിയാലൊടുങ്ങാത്ത ഗ്രന്ഥങ്ങൾ.

അര്ഥശാസ്ത്രത്തിലാകട്ടെ കൌടില്യാര്ഥശാസ്ത്രം, കാമാന്ദകീയ നീതിസാരം, സോമദേവസൂരിയുടെ നീതിവാക്യാമൃതം, ശുക്രനീതിസാരം, രാജനീതിരത്നാകരം തുടങ്ങിയവ.

കാമശാസ്ത്രത്തിലാകട്ടെ വാത്സ്യായനന്റെ കാമസൂത്രം, ദാമോദരന്റെ കുട്ടനീമതം, ക്ഷേമേന്ദ്രന്റെ കലാവിലാസം, കൊക്കോടകന്റെ രതിരഹസ്യം, പത്മശ്രീയുടെ സാഗരസാരസ്വം, ദേവരാജന്റെ രത്നപ്രദീപിക, കല്യാണമല്ലന്റെ അനംഗരംഗം തുടങ്ങിയവ. ഇതുകൂടാതെ ഖണ്ഡകാവ്യങ്ങൾ, സ്തോത്രകാവ്യങ്ങൾ, കഥാസാഹിത്യം, സംസ്കൃതരൂപകങ്ങൾ, കേരളീയരൂപകങ്ങൾ, അലങ്കാരശാസ്ത്രം, ചമ്പൂകാവ്യങ്ങൾ, ശാസ്ത്രകാവ്യങ്ങൾ, ചരിത്രകാവ്യങ്ങൾ, സന്ദേശകാവ്യങ്ങൾ, ഗദ്യകാവ്യങ്ങൾ, യമകകാവ്യങ്ങൾ എന്നിവ വേറെയും.. ഇവയൊക്കെ ചേര്ന്നതാണ് ഭാരതീയസാഹിത്യം.. 

ഇവയെ ഒന്നും ആരും പ്രതിപാദിക്കാത്തത് എന്തുകൊണ്ടാണ്..????
അതോ ഇവയൊന്നും ഭാരതീയർ എഴുതാത്തതാണോ..????


ഇനി ഭാരതീയശാസ്ത്രത്തിനെ കുറിച്ച് റിസര്ച്ച് ചെയ്യുന്ന കാര്യങ്ങളെ കുറിച്ച് പറയുകയാണെങ്കിൽ...

താളിയോലഗ്രന്ഥങ്ങളിൽ രിസര്ച്ച് ചെയ്യുന്ന ഭാരതീയസര്കാരിലെ ഒരു അംഗമെന്ന നിലയിൽ, മിനിസ്ട്രി ഓഫ് കൾച്ചറിന്റെ സർവെ പ്രകാരം ഭാരതത്തിൽ ഒന്നരകോടി താളിയോലഗ്രന്ഥങ്ങളാണുള്ളത്.. കല്ലച്ചിൽ പ്രസിദ്ധീകരച്ചതും, പബ്ലിഷ് ചെയ്ത് ഇപ്പോൾ ലഭിക്കാത്തതുമായ ഗ്രന്ഥങ്ങൾ കണക്കിൽ പെടാതെ വേറേയുണ്ട് ..ഈ ഗ്രന്ഥങ്ങളിലെ വിഷയങ്ങളെ കുറിച്ച് പഠനം നടത്തുന്ന റിസര്ച്ച് ഇന്സ്റ്റിറ്റ്യൂട്ടുകൾ ഭാരതത്തിൽ മാത്രം 5000 ൽ അധികം വരും. അതിൽ ഭാരതത്തിലെ ഐ ഐഎസ് ഓഫീസർ ലീഡുചെയ്യുന്ന ഐ.ജി.എൻ. സി. എ മുതൽ എന് ഐ സി, സി ഡാക് വരെ പെടും.. താളിയോലഗ്രന്ഥങ്ങളേയും പഴയ പ്രധാനപുസ്തകങ്ങളുടേയും പഠനത്തിന് പൂര്ണ സപ്പോര്ട്ടു നൽകുന്നത് യുണെസ്കോ ആണ്.. ഇനി ഭാരതത്തിന് പുറത്തുള്ള അകാഡമിക് സെന്റേഴ്സ് പറയുകയാണെങ്കിൽ എന്റെ കയ്യിലെ അഡ്രസ് മാത്രം ഇവിടെ പോസ്റ്റ് ചെയ്താൽ 2000ൽ അധികം വരും..

1986 മുതൽ ഭാരതീയരുടെ ശ്രൌതസൂത്രത്തിലും, ഗൃഹ്യസൂത്രത്തിലും തന്ത്രത്തിലും റിസര്ച്ച് ചെയ്യുന്നതിന് ആദ്യം ശ്രമം നടത്തിയ് ഭാരതീയരല്ല യൂണിവേഴ്സിറ്റി ഓഫ് വിസ്കോണ്സിൻ ആണ്..ഇപ്പോഴും അവരുടെ പ്രധാനറിസര്ച്ച് വിഷയങ്ങളിൽ ഒന്നാണ് ഇത് മൂന്നും.. ഭാരതത്തിലെ പ്രധാന പുസ്തകങ്ങളെയും താളിയോലഗ്രന്ഥങ്ങളും ഡിജിറ്റൈസ് ചെയ്തു സംരക്ഷിക്കുന്നതിന് ലീഡ് ചെയ്യുന്നത് ഐ ഐ ഐ ടി അലഹബാദ് ആണ്.. ഇന്ത്യൻ ട്രഡീഷണൽ സയന്സിനെ കുറിച്ച് റിസര്ച്ച് ചെയ്യുന്നത് ഭാരതസര്കാരിന്റെ ഇപ്പോൾ ഉണ്ടാക്കിയിരിക്കുന്നതിൽ ഏറ്റവും വലിയ അഡ്വാന്സ് ലാബ് എന്ന് വിശെഷിപ്പിക്കുന്ന പൂനെയിലുള്ള സി സി ആർ എ സിന്റെ റിസര്ച്ച് സെന്ററിലാണ്..സൌത്ത് ഏഷ്യൻ സ്റ്റഡി സെന്ററാണ് ഭാരതത്തിന്റെ ചരകസംഹിത ക്രിറ്റിക്കൽ എഡിഷനിൽ വര്ക്കുചെയ്യുന്നത്.. പാണിനി വ്യാകരണത്തെ കുറിച്ച് പഠനം നടത്തുന്നത് ഐ ഐ ടിയിലാണ്.. ഗൌതമന്റെ ന്യായശാസ്ത്രത്തെ കുറിച്ച് റിസര്ച്ച് ചെയ്യുന്നത് യൂണിവേഴ്സിറ്റി ഓഫ് വിയന്നയാണ്....ട്രഡീഷണൽ ആയുർവേദത്തിലെ പ്രധാനപ്പെട്ട വിഷയങ്ങളിൽ റിസര്ച്ച് ചെയ്യുന്നതിന് ഭാരതീയ സര്ക്കാരിന് പ്രത്യേക വിഭാഗം തന്നെയുണ്ട്.. വൃക്ഷായുർവേദത്തെ കുറിച്ച് രാജസ്ഥാൻ, കൽക്കട്ട എന്നിവിടങ്ങളിൽ റിസര്ച്ച് നടക്കുന്നു.. പറയുവാനാണെങ്കിൽ എത്രവേണമെങ്കിലും എഴുതാം..

ഇത്രയും ഇന്സ്റ്റിറ്റ്യൂട്ടുകളും റിസര്ച്ചു സെന്ററുകളും ഭാരതത്തിലും പുറത്തും ഭാരതീയശാസ്ത്രപാരമ്പര്യത്തെകുറിച്ചുള്ള പഠനത്തിനും സംരക്ഷണത്തിനും ശ്രമിക്കുമ്പോൾ എന്തുകൊണ്ടാണ് ഈ നല്ലകാര്യങ്ങൾ വിദ്യാര്ഥികളിൽ എത്തിക്കാൻ ശ്രമിക്കാതെ ഇപ്പോഴും സ്മൃതി ഗ്രന്ഥങ്ങളെ കുറിച്ച് മാത്രം പറഞ്ഞു ഭാരതീയപാരമ്പര്യത്തെ തെറ്റായി വ്യാഖ്യാനിക്കുന്നത്.. ഈ പയുന്ന എത്ര വ്യക്തികൾ ഈ ഗ്രന്ഥങ്ങളെ കണ്ടിട്ടുണ്ട്.. അറിഞ്ഞിട്ടുണ്ട്.. പഠിച്ചിട്ടുണ്ട്.. പഴയതിൽ നിന്ന് വേണ്ടത് സ്വീകരിക്കുകയും കാലാനുസൃതമായ മാറ്റം വരുത്തേണ്ടതിനെ അതിനനുസരിച്ച് മാറ്റം വരുത്തി സ്വീകരിക്കുകയും വേണം അതാണ് വിദ്യാഭ്യാസം കൊണ്ട് ഉദ്ദേശിക്കുന്നത്..

ഭാരതത്തിന്റെ ഈ മഹത്തായ പാരമ്പര്യത്തെ അറിയാൻ ശ്രമിക്കുന്നില്ല എങ്കിലും സാരമില്ല അധിക്ഷേപിക്കാതെ ഇരിക്കാനെങ്കിലും ശ്രമിക്കുക എന്നതാണ് ഇവരോടു നമുക്ക് ചെയ്യാവുന്ന അഭ്യര്ഥന.. ഹരി ഓം........


കൃഷ്ണ കുമാര്‍ 

20131112

മൃഗബലി ഹൈന്ദവ ആചാരമോ ?

കാവുകളിലേയും ക്ഷേത്രങ്ങളിലേയും മൃഗബലി സമ്പ്രദായം ശരിയാണോ ?













കുരുതി ചെയ്യേണ്ടത്‌ സ്വന്തം അജ്ഞതയെയാണ്‌; പാവപ്പെട്ട ജന്തുക്കളെയല്ല.....!!! 
അജമേധം, പശുമേധം, പുരുഷമേധം, അശ്വമേധം എന്നിവയ്‌ക്കെല്ലാം ഹിംസാപരമായ അര്‍ഥങ്ങള്‍ എഴുതിച്ചേര്‍ത്ത വഞ്ചനയും മൂഢതയുമാണ്‌ കുരുതി, ബലി, മേധം എന്നിവയെ ജന്തുഹിംസയാക്കി തരംതാഴ്‌ത്തിയത്‌. അറിഞ്ഞോ അറിയാതെയോ വന്ന ഈ പാകപ്പിഴ സുകൃതനാശത്തിനു വഴിതെളിച്ചു എന്നതിനു സംശയമില്ല. തന്നെയുമല്ല ബ്രഹ്മജ്ഞാനികളുടെ ദര്‍ശനത്തിനു വിരുദ്ധവുമാണ്‌. ജീവാത്മപരമാത്മൈക്യത്തെയും പ്രകൃതിപുരുഷൈക്യത്തെയും ഇത്‌ ധിക്കരിക്കുന്നു.

`യസ്‌തു സര്‍വാണി ഭൂതാനി
ആത്മന്യേവാനുപശ്യതി
സര്‍വഭൂതേഷു ചാത്മാനം
തതോ ന വിജുഗൂപ്‌സതേ’
എന്ന ശ്രുതിവാക്യത്തെ ഇതു നിഷേധിക്കുന്നു. `പണ്ഡിതാ സമദര്‍ശിനഃ’ എന്ന ഉപനിഷത്‌വാക്യത്തിന്‌ ഇതു കടകവിരുദ്ധമാണ്‌. ക്ഷേത്രക്ഷേത്രജ്ഞബന്ധത്തോടു ഇതിനു തീരെ യോജിപ്പില്ല.


`സ ഏവ ജഗതഃ സാക്ഷീ
സര്‍വാത്മാ വിമലാകൃതിഃ
പ്രതിഷ്‌ഠാ സര്‍വഭൂതാനാം
പ്രജ്‌ഞാനഘനലക്ഷണഃ’
എന്ന ഉപനിഷദ്‌സത്യത്തെ തികച്ചും നിരാകരിക്കുന്ന ഹിംസയാണ്‌ ജന്തുഹിംസ.
`തതഃ പ്രാണമയോ ഹ്യാത്മാ
വിഭിന്നശ്‌ചാന്തരസ്ഥിതഃ’ എന്നിങ്ങനെയുള്ള ശ്രുതിവാക്യങ്ങള്‍ക്കു കടകവിരുദ്ധമായ ഒരു ഹീനവൃത്തിയായും കുടിലവൃത്തിയായും ഈ ദുര്‍വ്യാഖ്യാനം അധഃപതിച്ചുപോയി. `സര്‍വവ്യാപിനമാത്മാനം’ (ശ്വേതാശ്വതര ഉപനിഷത്‌) എന്ന പ്രയോഗത്തില്‍ ആത്മാവ്‌ സര്‍വവ്യാപിയാണെന്നു കാണുന്നു. അപ്പോള്‍ ജന്തുഹിംസ നിഷേധമായിത്തന്നെ കാണേണ്ടതാണ്‌.


`യാവദ്ധേതുഫലാവേശഃ
സംസാരസ്‌താവദായതഃ
ക്ഷീണേ ഹേതുഫലാവേശേ
സംസാരം ന പ്രപദ്യതേ’

ഹേതുഫലങ്ങളിലുള്ള ആവേശം നിലനില്‌ക്കുന്നിടത്തോളം സംസാരവും നിലനില്‌ക്കും; ഹേതുഫലാവേശമില്ലാതായാല്‍ സംസാരം പിന്നെ ഉണ്ടാകുന്നില്ല എന്ന തത്ത്വമനുസരിച്ചു പരിശോധിച്ചാലും പശുവിനെ ഹിംസിക്കണമെന്നതിനു കണ്ടെത്തുന്ന കാരണവും അതില്‍നിന്നു കിട്ടുന്ന ഫലവും ഫലത്തിലുള്ള ആഗ്രഹവും യാഗമെന്ന കര്‍മത്തോടു ബന്ധപ്പെട്ട്‌ മനസ്സിനെ ബാധിച്ചിരിക്കുന്നു. അക്കാരണം കൊണ്ടുതന്നെ ഗോഹത്യയോടുകൂടിയ യാഗം മോക്ഷകാരണമാകുന്നില്ല.


`ഭൂയഃ സൃഷ്‌ട്വാ പതയസ്‌തഥേശഃ
സര്‍വാധിപത്യം കുരുതേ മഹാത്‌മാ’
(ശ്വേതാശ്വതര ഉപനിഷത്‌)

മഹത്തിന്റെ ആത്മാവായ ഈശ്വരന്‍ വീണ്ടും ലോകപാലകന്മാരെ സൃഷ്‌ടിച്ച്‌ സര്‍വാധിപതിയായിരിക്കുന്നു. എന്നു കാണുന്ന ശ്രുതിവാക്യം അസത്യമല്ല. ഭഗവാന്‍ പ്രപഞ്ചസൃഷ്‌ടികര്‍ത്താവും സര്‍വാധിപതിയുമായിരിക്കേ പാവപ്പെട്ട പശുവിനെ അദ്ദേഹത്തിനുവേണ്ടി ഹോമിക്കുന്നത്‌ മൗഢ്യമാണ്‌. എല്ലാ അവയവങ്ങളും ഒരു ശരീരത്തിന്റെ അംശമായിരിക്കെ അവയില്‍ ഏതെങ്കിലുമൊന്നിനെ ഛേദിച്ചാലുള്ള കുറവും വേദനയും വ്യക്‌തിക്ക്‌ അനുഭവപ്പെടും. അതുപോലെ പ്രപഞ്ചശരീരിയായ ഭഗവാന്റെ ഒരംഗമായ പശുവിനെ ഛേദിക്കുന്നത്‌ ഭഗവാനെ ഹനിക്കുന്നതിനു തുല്യമാണ്‌. പശുവും പശുവര്‍ഗത്തില്‍പ്പെട്ട സര്‍വജന്തുജാലങ്ങളും മറ്റെല്ലാ ജീവരാശികളും ഈ നിയമത്തിനു വിധേയമാണ്‌. ഭഗവാന്‍ സഹസ്രശീര്‍ഷനും സഹസ്രാക്ഷനും സഹസ്രപാദനുമാണെന്നുള്ള കാര്യം വിസ്‌മരിക്കാവുന്നതല്ല. `സഹസ്രം’ എന്ന പദത്തിന്‌ സര്‍വം എന്നാണര്‍ഥം.


`അഹമേവ പരം സര്‍വമിതി പശ്യേത്‌ പരം സുഖം’ (പൈംഗലോപനിഷത്‌)
ഞാന്‍ തന്നെയാണു സര്‍വസ്വരൂപമായ ബ്രഹ്‌മം. ഇങ്ങനെ ദര്‍ശിക്കുന്നതുകൊണ്ടുതന്നെയാണ്‌ പരമമായ സുഖം ലഭിക്കുന്നത്‌. മേല്‌പറഞ്ഞിരിക്കുന്ന ശ്രുതിമന്ത്രത്തിലും സര്‍വവും ഞാന്‍തന്നെയെന്നു കാണുവാനാണ്‌ ഉപദേശിച്ചിരിക്കുന്നത്‌. അപ്പോള്‍ പശു തന്നില്‍നിന്നന്യമാകുന്നതെങ്ങനെ ? പഞ്ചഭൂതസ്വഭാവമായ ശരീരംകൊണ്ടും ജീവാത്മപരമാത്മബന്ധംകൊണ്ടും തങ്ങളില്‍ വ്യത്യാസമില്ല. സംസ്‌കാരവ്യത്യാസമാണു പരിഗണിക്കുന്നതെങ്കില്‍ അതു ജന്മാന്തരങ്ങളിലെ പരിണാമദശയില്‍പ്പെട്ടതാണ്‌. അതില്‍നിന്നും ഭിന്നമായി മറ്റൊന്നും തന്നെയില്ല. ഏതു ന്യായത്തിലൂടെ നോക്കിയാലും ജന്തുഹിംസ ആത്മഹിംസയായും ഫലം ദുരിതമായുംതന്നെ ഇരിക്കുന്നു.


`പുണ്യാപുണ്യപശൂന്‍ ഹത്വാ
ജ്ഞാനഖഡ്‌ഗേന യോഗവിത്‌
‘ (രുദ്രയാമളം) എന്ന തന്ത്രശാസ്‌ത്രനിയമമനുസരിച്ചും കൊല്ലപ്പെടേണ്ട യജ്ഞപശു പാല്‍ തരുന്ന മാതൃതുല്യയായ പശുവല്ല. മറിച്ച്‌ പുണ്യമെന്നും പാപമെന്നും കരുതുന്ന കര്‍മബാധ്യത തന്നെയാണ്‌. ഞാന്‍ വളരെയേറെ പുണ്യം ചെയ്‌തവനാണെന്നുള്ള അഹംഭാവവും ഞാന്‍ പാപിഷ്‌ഠനാണെന്നുള്ള ക്ഷുദ്രചിന്തയും ജീവനെ കര്‍മബദ്ധമാക്കുന്ന അജ്ഞാനംതന്നെയാണ്‌. ഈ അജ്ഞാനമാകുന്ന പശുവിനെ കൊല്ലണമെന്നാണ്‌ അര്‍ഥമാക്കുന്നത്‌. ആ പശുവിനെ വെട്ടേണ്ട വാള്‍ ജ്ഞാനമാകുന്ന വാളാണെന്ന്‌ എടുത്തു പറഞ്ഞിട്ടുണ്ട്‌. തന്നെയുമല്ല യോഗവിത്തായുള്ളവന്‍തന്നെ അതു ചെയ്യണമെന്ന നിര്‍ദേശവുമുണ്ട്‌. അല്ലാത്ത പക്ഷം ശാസ്‌ത്രഗര്‍ത്തങ്ങളില്‍പ്പെട്ട്‌ സാഹസങ്ങള്‍ക്കിടയാക്കിയെന്നു വരും. തികച്ചും ശ്രദ്ധേയമായ ആത്മതത്ത്വത്തെയാണു ജന്തുഹിംസയായി തരം താഴ്‌ത്തിയിരിക്കുന്നത്‌. 




20131110

അയോധ്യയില്‍ രാമക്ഷേത്രം ഉണ്ടായിരുന്നോ ?



"അയോധ്യ"... പേര് കേള്‍ക്കുമ്പോള്‍ തന്നെ എത്ര ഗാഢനിദ്രയില്‍ ഉള്ള മതേതരന്‍പോലും ‍ സാധുക്കളായ ന്യൂനപക്ഷങ്ങള്‍ക്ക് മേല്‍ ഹിന്ദുവര്‍ഗീയവാദികള്‍ നടത്തിയ അന്യായം എന്ന് ചാടിയെഴുന്നേറ്റ് പറയുന്ന ഒരിടം. പക്ഷെ എന്ത് കൊണ്ട് ഭാരതത്തിലെ ആത്മാഭിമാനമുള്ള ഹൈന്ദവജനത, അവിടെ രാമക്ഷേത്രം ഉയരണം എന്ന് ശഠിക്കുന്നു എന്ന് ഏതെന്കിലും ഒരു മതെതരന്‍ ചിന്തിച്ചിട്ടുണ്ടോ?? അവിടം ഒരു രാമക്ഷേത്രം ആയിരുന്നു എന്ന് തെളിയിക്കപ്പെട്ടിട്ടും, മതഭ്രാന്ത് വെച്ച്പുലര്‍ത്തുന്ന ചിലരുടെ നെറികെട് മനസ്സിലാക്കിയിട്ടുണ്ടോ ?? അയോധ്യ രാമക്ഷേത്രം ബാബര്‍ തകര്‍ത്തു എന്നതിന് തെളിവുണ്ടായിട്ടും എന്തുകൊണ്ട് ക്ഷേത്രം നമുക്ക്‌ വിട്ടു തരുന്നില്ല. 1970, 1992, 2003 എന്നീ വര്‍ഷങ്ങളില്‍ രാമക്ഷേത്രനിര്‍മ്മാണവുമായി ബന്ധപ്പെട്ട കേസില്‍ Archeological Survey of India അവിടെ ഖനനം നടത്തുകയും, ഒരു ക്ഷേത്രത്തിനെ പള്ളിയാക്കി മാറ്റിയതാണ് സത്യമെന്നു പ്രസ്താവിക്കുകയും ചെയ്തിരുന്നു. ഔറംഗസെബിന്റെ പൗത്രി, സമകാലികനായിരുന്ന മിര്‍സാ ഖാന്‍, എഴുത്തുകാരനായിരുന്ന അബ്ദുള്‍ ഫസല്‍ എന്നിവരും, ഇസ്ലാം എഴുത്തുകാരനായ മൗലാന ഹക്കീം അബ്ദുള്‍ ഖാദര്‍ എഴുതിയ "ഹിന്ദുസ്ഥാന്‍ ഇസ്ലാമി ഹാത് മേം " എന്ന ഗ്രന്ഥത്തിലും അയോധ്യ രാമക്ഷേത്രം എന്ന് പാരമാര്‍ശം ഉണ്ട്. ചിത്രത്തില്‍ നമുക്ക്‌ ദ്വാപരയുഗം, ഹരി-വിഷ്ണു സംസ്കാരം, കുശരാഷ്ട്ര ശില്പങ്ങള്‍ എന്നിവയും കാണാന്‍ സാധിക്കും. ഇത്രയധികം തെളിവുകള്‍ ഉണ്ടായിട്ടും രാമജന്മഭൂമി നമുക്ക് വിട്ടുതരാന്‍ തയ്യാറല്ല എന്നതിന്റെ അര്‍ഥം എന്താണ് ?? അയോധ്യ രാമക്ഷേത്രചരിത്രം നമുക്കൊന്ന് ചര്‍ച്ച ചെയ്യാം.

ക്ഷേത്രധ്വംസനം മ്ലേച്ചന്മാരുടെ കുലത്തൊഴില്‍ ആയത് കൊണ്ട് തന്നെ, അവര്‍ നടത്തിയ ക്ഷേത്രധ്വംസനം നമുക്കൊരു പുതുമയാകില്ല. അത് കൊണ്ട് തന്നെ, നമുക്ക് തുടക്കമൊന്നു മാറ്റിപ്പിടിക്കാം. ദ്വാപരയുഗത്തിന്റെയും, ഹരി-വിഷ്ണു കുലങ്ങളുടെയും രേഖകള്‍ കണ്ടെടുക്കപ്പെട്ട , ഉജ്ജയിനിയിലെ രാജാവായ വിക്രമാദിത്യന്‍ നിര്‍മിച്ച അയോധ്യ രാമക്ഷേത്രത്തില്‍ നിന്നും വളരെ ബൃഹത്തായ ചരിത്രരേഖകള്‍ ആണ് നമുക്ക്‌ ലഭിച്ചിട്ടുള്ളത്. പ്രസ്തുത ക്ഷേത്രം, അലക്സാണ്ടറുടെ ആഗമനത്തിനു (BC 327) ഇരുന്നൂറോളം വര്‍ഷങ്ങള്‍ക്ക് ശേഷം ഗ്രീക്കുകാരനും, ബുദ്ധമതം സ്വീകരിച്ചവാനുമായ മിനാണ്ട തച്ചുടക്കുമ്പോള്‍,  പടച്ചവനെ പറ്റി, ഈശ്വരന്‍ ചിന്തിച്ചിട്ട് കൂടിയുണ്ടായിരുന്നില്ല. പിന്നെയും അറുനൂറോളം വര്‍ഷങ്ങള്‍ കഴിഞ്ഞാണ് നബിക്ക്‌ വെളിപാടുണ്ടാകുന്നതും. അതായത്‌ മതഭ്രാന്തനായ ബാബര്‍ ഭാരതം ആക്രമിക്കുന്നതിനും ആയിരത്തിയഞ്ഞൂര്‍ വര്‍ഷങ്ങള്‍ക്കു മുന്‍പേ ആ പുണ്യഭൂമി ആക്രമണത്തെ നേരിട്ടിരുന്നു. കേവലം രണ്ടു മാസത്തിനുള്ളില്‍ മിനാണ്ടയെ വധിച്ചു ഭാരതത്തിന്റെ വീരപുത്രനായ ദ്യുമന്ത് സെന്‍ മിനാണ്ടയെ വധിച്ചു BC 58 ഇല്‍ ക്ഷേത്രം പുനര്‍നിര്‍മിച്ചു.

പിന്നീട് AD 5 ഇല്‍ സ്കന്ദഗുപ്തന്‍ ക്ഷേത്രം നവീകരിച്ചു. ഭാരതം ഒരു ഹിന്ദു രാഷ്ട്രം ആയി സമാധാനത്തോടെ വസിച്ച പിന്നീടുള്ള കാലം അവസാനിച്ചത്‌ ബാബര്‍ എന്ന നികൃഷ്ട്ട ജീവിയുടെ രൂപത്തില്‍ ആയിരുന്നു.
ഭാരതത്തില്‍ മതപ്രചരണം നടത്തുക എന്നതിലുമുപരി ഇവിടുത്തെ ക്ഷേത്ര സ്വത്തുക്കള്‍ തട്ടിയെടുക്കുക എന്നതായിരുന്നു ആ മ്ലേച്ചസന്തതിയുടെ ലക്ഷ്യവും. ദേഹവും ദേഹിയും എപ്രകാരം ബന്ധപെട്ടിരിക്കുന്നോ, അതെ പോലെ തന്നെ സ്വന്തം സദ്ഭരണം കൊണ്ട് ഭാരതത്തിന്‍റെ ആത്മാവായി മാറിയ ഭരണാധികാരിയുടെ ക്ഷേത്രം തച്ചുടക്കുക വഴി, ഭാരതജനതയുടെ മേല്‍ സ്വന്തം മതഭ്രാന്തിന്റെ കോട്ട കെട്ടുകയായിരുന്നു അയാള്‍ . ക്ഷേത്രധ്വംസനം ചെയ്യുന്നതിനായി 175000 ത്തോളം സാധുജനങ്ങളെ കൊന്നൊടുക്കിയ ബാബര്‍ ഹിന്ദുക്കള്‍ക്ക് അയോധ്യയില്‍ പ്രവേശനം നിഷേധിച്ചു .. ബാബറിന്റെ സേനാനായകന്‍ ആയിരുന്ന മിര്ബാഖ്‌ ആണ് ഭാരതത്തിന്‍റെ ആദര്‍ശപുരുഷന്‍റെ അമൂല്യവിഗ്രഹം സ്വന്തം വാളിനാല്‍ തച്ചുടച്ചതും.

പിന്നീടുള്ള കാലം ഭാരതം മ്ലേച്ചശ്വാനന്മാരുടെ കാല്‍ക്കീഴില്‍ അമര്‍ന്നു പോയത്‌ കൊണ്ട് തന്നെ, ക്ഷേത്രം പുനര്‍നിര്‍മ്മിക്കാന്‍ നമുക്ക്‌ സാധിച്ചുമില്ല. ബാബറിന്റെ പിന്‍ഗാമികള്‍ എല്ലാം തീവ്രവാദ മതത്തിന്റെ ക്രൂരമുഖം ലോകത്തിനു കാണിച്ചു കൊടുത്തു. ബ്രിട്ടീഷുകാര്‍ക്കെതിരെ സമരമുഖത്ത്‌ ഒന്നിച്ച സമയത്തും അയോധ്യയുടെ പേരില്‍ ഹിന്ദു മുസ്ലീം സംഘര്‍ഷങ്ങള്‍ പതിവായിരുന്നു. ലോകത്തെവിടെയും ഒരു മുസ്ലീം പള്ളിയും ജന്മസ്ഥാന്‍ എന്നറിയപ്പെട്ടിട്ടില്ല. ബാബരി മസ്ജിദ്‌ പിന്നെങ്ങിനെ ജന്മസ്ഥാന്‍ മസ്ജിദ്‌ ആയി ?? 1853-55 കാലഘട്ടത്തില്‍ വലിയൊരു കലാപം തന്നെ പൊട്ടിപ്പുറപ്പെട്ടു. പിന്നീട് അടച്ചു പൂട്ടപ്പെട്ട ക്ഷേത്രത്തില്‍ തനിക്ക്‌ പൂജ ചെയ്യാന്‍ അനുവദിക്കണമെന്ന്, 1885 ഇല്‍ രഘുവീര്‍ ദാസ്‌ എന്ന പുരോഹിതന്‍ അലഹബാദ്‌ കോടതിയില്‍ ഹര്‍ജ്ജി നല്‍കിയെങ്കിലും, ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള വൈരം നിലനിര്‍ത്തുന്നതിന്റെ ഭാഗമായി ബ്രിട്ടിഷ് കോടതി അനുമതി നിഷേധിച്ചു. 1870 ഇല്‍ ബ്രിട്ടീഷ്‌ ഉദ്യോഗസ്ഥനായ H.R Nevil ആണ് ജന്മസ്താന്‍ മസ്ജിദ്‌ എന്ന പേരും നല്‍കിയത്‌.. . അയോധ്യയുടെ പേരില്‍ ഉള്ള സംഘര്‍ഷങ്ങള്‍ സ്വാതന്ത്ര്യസമരത്തിന്റെ തീവ്രത കൊണ്ട് അല്പകാലത്തെയ്ക്ക് ശിഥിലമായി തീര്‍ന്നു.

1934 ഇല്‍ ക്ഷേത്രത്തില്‍ പ്രാര്‍ഥനയില്‍ മുഴുകിയ ആറു പേരെ മുസ്ലീങ്ങള്‍ ക്ഷേത്രത്തിനുള്ളില്‍ വെച്ച് തന്നെ വധിക്കുകയും, ക്ഷേത്രത്തിന്റെ ഒരു ഗോപുരം തകര്‍ക്കുകയും ചെയ്തു. ഇതിനിടയില്‍ മുസ്ലീങ്ങളെ സത്യം ബോധിപ്പിച്ച് ക്ഷേത്രനിര്‍മ്മാണത്തിന് പ്രേരിപ്പിച്ച അമീര്‍ അലിയെയും, രാമചന്ദ്രദാസ്‌ എന്ന പുരോഹിതനെയും ബ്രിട്ടീഷുകാര്‍ അറസ്റ്റ് ചെയ്തു. പക്ഷെ 1949 December 22 നു വീണ്ടും അവിടെ ഒരു രാമവിഗ്രഹം പ്രതിഷ്ടിക്കപ്പെട്ടു. 1950 ഇല്‍ ഗോപാല്‍ സിംഗ് വിശാരാദ്‌ എന്നൊരു പുരോഹിതന്‍ വീണ്ടും പൂജ ചെയ്യാന്‍ അനുമതി ചോദിച്ചെങ്കിലും, തൊട്ടടുത്ത വര്ഷം അദ്ദേഹം മുസ്ലീങ്ങളാല്‍ കൊല്ലപ്പെട്ടു. 1959 ഇല്‍ നീംഗോരികള്‍ എന്ന ഗോത്രവര്‍ഗക്കാരും, 1961 ഇല്‍ വഖഫ്‌ ബോര്‍ഡും ക്ഷേത്രത്തിന്റെ അവകാശം ഉന്നയിച്ചു കൊണ്ട് അലഹാബാദ്‌ ഹൈക്കോടതിയില്‍ കേസ്‌ ഫയല്‍ ചെയ്തു. 1984 ഇല്‍ വിശ്വഹിന്ദു പരിഷത് കേസ്‌ ഫയല്‍ ചെയ്യുകയും, 1989 ഇല്‍ ക്ഷേത്രനിര്‍മ്മാണത്തിനായി ധനസമാഹരണം നടത്തുകയും ചെയ്തു. മാത്രമല്ല പള്ളി മാറ്റി നിര്‍മിക്കാന്‍ ആവശ്യമായ സ്ഥലം നല്‍കാമെന്ന് വ്യവസ്ഥ മുന്നോട്ടു വെക്കുകയും ചെയ്തു. അലഹാബാദ്‌ കോടതിയുടെ നിര്‍ദ്ദേശപ്രകാരം അയോധ്യ രാമക്ഷേത്രം തന്നെ എന്നതിന്‍റെ വ്യക്തമായ രേഖകള്‍ വിശ്വഹിന്ദുപരിഷത്ത്‌ 1990 ഇല്‍ കോടതിയില്‍ ഹാജരാക്കുകയും ഉണ്ടായി. ഇതെല്ലാം ചെയ്തിട്ടും തങ്ങളുടെ മതഭ്രാന്തിനു അടിമപ്പെട്ട മ്ലേച്ചവര്‍ഗം വര്‍ഗീയകലാപങ്ങള്‍ വഴി ഈ മണ്ണിനെ കലുഷിതമാക്കുക എന്ന ഉദ്ദേശത്തോടെ തന്നെ ക്ഷേത്രനിര്‍മാണത്തെ എതിര്‍ത്തു നിന്നു. തങ്ങളുടെ ഭാഗത്താണ് തെറ്റ് എന്നറിഞ്ഞിട്ടും അവര്‍ അത് തിരുത്താന്‍ തയ്യാറല്ലായിരുന്നു.

ശക്താനാം ഭൂഷണം ക്ഷമ എന്നാണ് പ്രമാണം എങ്കിലും, ഇനിയും ക്ഷമിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നു മനസ്സിലാക്കിയ ഹൈന്ദവസമൂഹം, സ്വന്തം ആത്മാഭിമാനത്തിനു മുകളില്‍ ബാബര്‍ തീര്‍ത്ത സ്വന്തം മതത്തിന്‍റെ ചവറ്റു കൂന 1992 ഇല്‍ തച്ചുടച്ചു. സത്യം മനസ്സിലാക്കാത്തവരും, മനസ്സിലായിട്ടും സ്വന്തം മതേതര മുഖം നഷ്ടമാകാതിരിക്കാന്‍ പെറ്റമ്മയെ പോലും അന്യനു കാഴ്ച വെയ്ക്കാന്‍ മടിക്കാത്ത സോഷ്യലിസ്റ്റ്‌ നാറികളും, മതം വളര്‍ത്താന്‍ പോര്‍ക്കിസ്താനു ഭാരതത്തെ ഒറ്റിക്കൊടുത്തു കൊണ്ടിരിക്കുന്ന ജിഹാദികളും ഇതിന്റെ പേരില്‍ ഹൈന്ദവജനതയെ വര്‍ഗീയവാദികളായി മുദ്ര കുത്തുന്നു. രാമന്‍ ഭാരതം ഭരിച്ച, സ്വന്തം ഭരണം കൊണ്ട് രാഷ്ട്രം സ്വര്‍ഗ്ഗതുല്യമാക്കിയ ഭാരതത്തിന്റെ ആത്മസ്വരൂപമാണ്‌.; ആദര്‍ശമാണ്. അയോധ്യയില്‍ എന്ന് രാമക്ഷേത്രം ഉയരുന്നോ, ഈ പുണ്യഭൂവിന്‍റെ നെഞ്ചില്‍ ആഴ്ന്നിറങ്ങിയ മ്ലേച്ചന്റെ കത്തിയുടെ മുറിവും അന്ന് മാത്രമേ ഭേദപ്പെടുകയുള്ളൂ..

രാമമന്ത്രം മുഴങ്ങട്ടെ.. രാമക്ഷേത്രം ഉയരട്ടെ.."

20130829

സതി ഒരു ഹൈന്ദവ ആചാരമോ ?

എന്താണ് സതി ?

ഭാര്യ ജീവിച്ചിരിക്കെ ഭർത്താവു മരിച്ചാൽ ഭർത്താവിന്റെ ചിതയിൽ ചാടി ഭാര്യ മരിക്കുന്ന ദുരാചാരത്തെയാണ് സതി എന്നു പറയുന്നത്. വടക്കേ ഇന്ത്യയിൽ പത്തൊൻപതാം നൂറ്റാണ്ടുവരെ സതി പ്രബലമായിരുന്നു. രാജാറാം മോഹൻ റോയ് എന്ന സാമൂഹിക പരിഷ്കർത്താവിന്റെ പ്രവർത്തനങ്ങൾ സതി നിരോധിക്കുന്നതിന് ഒരു വലിയ അളവു വരെ കാരണമായി.


ഹൈന്ദവപുരാണങ്ങളിലെ സതി


ശിവന്റെ ആദ്യഭാര്യയാണ് സതി. ബ്രഹ്മാവിന്റെ പുത്രനായ ദക്ഷന്റെ മകളാണ്.
ഒരിക്കൽ ദക്ഷൻ ഒരു യജ്ഞം നടത്തി. ഇതിലേക്ക് സതിയും ശിവനുമൊഴികെയുള്ള ദേവകളൊക്കെ ക്ഷണിക്കപ്പെട്ടിരുന്നു. എന്നിട്ടും യജ്ഞത്തിന്‌ ചെന്ന സതിയെ ദക്ഷൻ ശരിയായ രീതിയിൽ സ്വീകരിച്ചില്ല. ശിവനെ ദക്ഷൻ അപമാനിക്കാനുള്ള കാരണം താനാണ്‌ എന്നതിനാൽ സതി തന്റെ യോഗശക്തിയുപയോഗിച്ച് സൃഷ്ടിച്ച അഗ്നിയിൽ വെന്തുമരിച്ചു.സതി ഹിമവാന്റെ പുത്രിയായ പാർവതിയായി പുനർജനിച്ച് ശിവന്റെ ഭാര്യയായി.


സതി ഒരു ഹൈന്ദവ ആചാരമോ ?


സതിയെ ഒരു ഹൈന്ദവ ആചാരം ആയാണ് പാഠപുസ്തകങ്ങള്‍ പോലും വിശേഷിപ്പിക്കുന്നത് , ഇത് വിശ്വസിക്കുന്നവര്‍ ചില ചോദ്യങ്ങള്‍ക്ക് ഉത്തരം തരേണ്ടത് ഉണ്ട് 

1.ദശരഥന്‍ മരിച്ചപ്പോള്‍ അദ്ധേഹത്തിന്റെ ഭാര്യമാര്‍ക്ക് "ചിത" ഒരുക്കിയത് ആര് ആണ് ?

2.അഭിമന്യു മരിച്ചപ്പോള്‍ ഉത്തര ചാടി മരിച്ച "തീകുണ്ഡം" എവിടെയായയിരുന്നു 

3.ബാലി മരിച്ചപ്പോള്‍ താര എവിടെ ചാടിയാണ് മരിച്ചത്? ,

4.രാവണന്‍ മരിച്ചപ്പോള്‍ മനടോധരി ചാടി മരിച്ചത് എവിദയാണ് ? 


5.ദുര്യോധനന്‍ മരിച്ചപ്പോള്‍ ഭാര്യമാര്‍ എവിടെ ചാടി മരിച്ചു ?

6.ഭഗവന്‍ കൃഷ്ണന്‍ മരിച്ചപ്പോള്‍ നിങ്ങള്‍ പറയുന്ന പതിനായിരത്തി എട്ടു ഭാര്യമാര്‍ ചാടി മരിച്ച സ്ഥലത്ത് സ്മാരകം എന്തെങ്കിലും ഉണ്ടോ?


(ദശരഥന്‍ -ബാലി- രാവണന്‍ ഇതില്‍ ഒരു സമൂഹത്ത്നു ഇങ്ങനെ ഒന്ന് പറയുന്നില്ല ) 

7.ശോദേശസംസ്കാരങ്ങള്‍ പറയുന്നിടെത്തു ഇതുണ്ടോ ?

8.ചതുരശ്രമാങ്ങളുടെ അന്ത്യത്തില്‍ ഇത് വേണമെന്ന് ഉണ്ടോ ?


9.എതു ഹൈന്ദവ ഗ്രന്ഥത്തില്‍ ആണ് (മുഗള്‍ ആക്രമണത്തെ തുടര്‍ന്ന് ഭയന്ന രജപുത്ര സ്ത്രീകള്‍ തീയില്‍ ചാടി മരിക്കാന്‍ തുടങ്ങിയ ശേഷം എഴുതയ ചില സ്മൃതി ഭാഗങ്ങള്‍ ഒഴിച്ചാല്‍/അതിനു മുന്‍പും പലരും ചെയ്തിരുന്നു മതപരം ആയിരുന്നില്ല) ഈ ആചാരത്തെ കുറിച്ച് പരാമർശിക്കുന്നത്‌ ?


ഇല്ലങ്കില്‍ ഇനി ഈ ദുഷിച്ച കാര്യതിനു "ഹിന്ദു ധര്മ്മത്തെ " പറയരുത് 


N.B:മാധ്രി, ജാംബവതി സ്വന്തം ഇഷ്ടത്തിന് ചാടി മരിച്ചതിനു ഈ ധര്‍മം എന്ത് പിഴച്ചു

(എം ജി ആര്‍ മരിചാപ്പോള്‍ കുറെ പേര്‍ തീകൊളുത്തി മരിച്ചു എന്നു കേട്ടിട്ടുണ്ട് , അതു ഡി എം കെ ആചാരം ആണോ ?)


എങ്ങനെ അത് ചരിത്രത്തിന്റെ ഭാഗമായി ?

വിധവകൾ മ്ലേച്ചന്മാരുടെ ദാസികൾ ആയിക്കൊണ്ടിരുന്ന സാഹചര്യത്തിലാണ് സതി കൂടുതൽ നടന്നത് ,
അതിലും ഭേദം ഭർത്താവിന്റെ കൂടെ മരിക്കുന്നതാണ് നല്ലതെന്ന് കുലസ്ത്രീകൾ ചിന്തിച്ചു, ഉത്തര ഭാരതത്തിലായിരുന്നു മ്ലേച്ചന്മാർ കൂടുതൽ ശക്തർ , അവിടെയാണ് സതിയും കൂടുതൽ ആചരിച്ചിരുന്നത് . അവസാനം സതി നിർത്തലാക്കേണ്ടത് അവരുടെ ആവിശ്യമായി തീർന്നു. അക്ബറിന്റെ കൊട്ടാരത്തിൽ 300 ഭാര്യമാർക്ക് പുറമേ അയ്യായിരത്തോളം ദാസിമാരും വന്നത് ഇങ്ങനെയാണ് , ഏതെല്ലാം നാട്ടിൽ വിധവകൾ ഉണ്ടോ അവരെയെല്ലാം കൊട്ടാരത്തിലേക്ക് വരുത്തിച്ചു താമസിപ്പിക്കാൻ കൽപ്പനയുന്ദായി , ഔറംഗസേബിന്റെ കാലം വരെയും ഇത് തുടർന്നു , പിന്നീട് വന്ന വെള്ളക്കാരുടെ കാര്യം കൂടുതൽ പറയണ്ടല്ലോ.....!!!

ഇനി മുഗളന്മാർക്കും മുമ്പത്തെ കാര്യം പറയുകയാണെങ്കിൽ അന്നും സതി ഇല്ല എന്ന് പറയാൻ പറ്റില്ല .. അക്കാലത്ത് ഭർത്താവിനോടുള്ള സ്നേഹവും ദുസ്സഹമായ വിധവാ ജീവിതവും കാരണം ചിലർ സതി ചെയ്തിരുന്നു , അത് ആത്മഹത്യ ആണ് , ആരും അവരെ നിർബന്ധിചിരുന്നില്ല... പിന്നെ അന്ധ വിശ്വാസികൾ എല്ലാ കാലത്തും ഉണ്ടല്ലോ , സതി ചെയ്തില്ലെങ്കിൽ ആ നാട് മുഴുവൻ നശിക്കും എന്നൊക്കെ പറഞ്ഞു പ്രചരിപ്പിക്കുന്നവർ ഉണ്ടായിരുന്നിരിക്കാം ,അത്തരത്തിൽ അനിഷ്ട സംഭവങ്ങൾ നടക്കാനുള്ള സാധ്യത തള്ളിക്കളയാൻ പറ്റില്ല. മേൽപ്പറഞ്ഞത്‌ പോലെ കലിയുഗത്തിന് മുമ്പ് സതി സമസ്തരും ആചരിചിരുന്നതായി തെളിവുകൾ ഒന്നുമില്ല.





ആശയം: Balu Ravikumar, Veerabhadran S&Wiki

20130825

ശ്രീകൃഷ്ണന് 16008 ഭാര്യമാര്‍ ഉണ്ടോ?





ഒരിക്കല്‍ കൃഷ്ണന്‍ നരകാസുരന്‍ എന്ന അസുരനെ വധിച്ചു , നരകാസുരന്റെ കാരാഗൃഹത്തില്‍ നരകാസുരന്‍ ബന്ധനസ്ഥരാക്കിയ കന്യകമാര്‍ ഉണ്ടായിരുന്നു. കൃഷ്ണന്‍ അവരെ കരാഗ്രഹത്തില്‍ നിന്നും മോചിപ്പിച്ചു തിരിച്ചു പോകാന്‍ പറഞ്ഞു . പക്ഷെ അവര്‍ പോയില്ല , അവര്‍ പറഞ്ഞു തങ്ങളെ അസുരന്‍ പിടിച്ചു കൊണ്ടുപോയത് കൊണ്ട് സമൂഹത്തില്‍ തങ്ങള്ക്കുൊ മാനവും സ്ഥാനവും ,നഷട്ടപെട്ടു, ഇനി മുതല്‍ തങ്ങളെ സമൂഹത്തില്‍ എല്ലാവരും മാനം നഷ്ട്ടപെട്ടവരായിട്ടാണ് കാണുക അത് കൊണ്ട് തങ്ങളെ വിവാഹം കഴിക്കാന്‍ ആരും വരില്ല എന്നും പറഞ്ഞു. .അവര്ക്ക് ‌ അറിയാം കൃഷ്ണന്‍ വളരെ ദയവാന്‍ ആണ് , കൃഷ്ണനോട്‌ ഭക്തിയോടെ ചോദിച്ചാല് എന്തും കൃഷ്ണന്‍ നല്കും എന്നും . അത് കൊണ്ട് കൃഷ്ണന്‍ അവര്ക്ക്  ഭാര്യാപദവിനല്‍കി ആദരിച്ചു സമൂഹത്തില്‍ ഒരു നല്ല സ്ഥാനം നല്‍കി . അവരും കൃഷ്ണനും തമ്മിലുള്ള ബന്ധം ദൈവവും യഥാര്ത്ഥ ഭക്തന്മാരും തമ്മില്ലുള്ള ബന്ധം ആയിരുന്നു അല്ലാതെ സാധാരണ ഭാര്യ ഭര്‍തൃ ബന്ധം അല്ല .അങ്ങനെ ആയിരുന്നു ശ്രീകൃഷ്ണന് 16008 ഭാര്യമാര്‍ ഉണ്ടായത്‌ . ഭഗവാന്‍ സച്ചിദാനന്ദന്‍ എന്നാണ് അറിയപെടുന്നത് കാരണം ഭഗവാനെ  ധ്യാനിക്കുന്നത്  തന്നെ ലോകത്തിലെ ഏററവും വലിയ പരമാനന്ദം ആണ് . നമ്മുക്ക് കൃഷ്ണ ഭക്ത മീരയുടെ കഥ വായിച്ചാല്‍ അത് മനസിലാകും. 

20130820

നീതിമാന്‍ ആണോ രാമന്‍ ?

1.ബാലിയെ ശ്രീരാമന്‍ കാരണമൊന്നുമില്ലാതെ ഒളിയമ്പെയ്തുകൊന്നു.
2.സീതയെ കാട്ടില്‍ ഉപേക്ഷിച്ചു. 
3.ലക്ഷ്മണനെ വധശിക്ഷയ്ക്കു വിധിച്ചു. 
ഇവയെല്ലാം നീതിയ്ക്കുതകുന്ന വസ്തുക്കളാണോ? 

20130819

ഉത്സവം വെറും ധൂര്‍ത്ത്‌ മാത്രമോ ?

മകരം തുടങ്ങി.. ഉത്സവകാലവും. ലോകത്തിന്റെ സാംസ്കാരിക തലസ്ഥാനം എന്ന് തന്നെ വിളിക്കാവുന്ന, സാംസ്കാരിക കേരളം എന്ന് വിശേഷിപ്പിക്കപ്പെടുന്ന കേരളത്തിന്റെ മാത്രം പ്രത്യേകതയാണ് ഉത്സവങ്ങളും അതോടനുബന്ധിച്ചുള്ള ആഘോഷങ്ങളും. ആന എഴുന്നള്ളിപ്പും മേളവും അതോടു അനുബന്ധിച്ചുള്ള കലകളും എല്ലാം ആ ആഘോഷത്തില്‍ പ്രമുഖ പങ്കു വഹിക്കുന്നു. ഉത്സവകാലത്ത് കാറ്റിനൊപ്പം ദൂരെ നിന്ന് സഞ്ചരിച്ചെത്തുന്ന ചെണ്ടക്കോലിന്റെയും ആനചങ്ങലയുടെയും ശബ്ദം ഏതൊരു സാധാരണ മലയാളിയുടെയും ഹൃദയത്തെ തുടിപ്പിക്കുകയും ചെയ്യും. ലോകത്തിന്റെ ഏതു കോണിലായാലും ഉത്സവകാലത്ത് നാട്ടിലെത്തുവാന്‍ ആഗ്രഹിക്കാത്ത ഒരു മലയാളിയും ഉണ്ടാകില്ല മാത്രമല്ല ലോകത്തോട് തങ്ങളുടെ നാട്ടിലെ ഉത്സവാഘോഷങ്ങളെ കുറിച്ച് പറയാന്‍ മലയാളിക്ക് നൂറു നാവുമാണ്.

എന്താണ് ഉത്സവം? കന്യാകുമാരി മുതല്‍ കാസര്‍‍ഗോഡ്‌ വരെ നീണ്ടു കിടക്കുന്ന ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍ ആയിരക്കണക്കിന് ചെറുതും വലുതുമായ ക്ഷേത്രങ്ങള്‍ ഉണ്ട്…. അതില്‍ അന്തിത്തിരി മാത്രം കത്തിക്കുന്ന കുടുംബ ക്ഷേത്രങ്ങള്‍ മുതല്‍ മഹാക്ഷേത്രങ്ങള്‍ വരെയുണ്ട്. ഈ ക്ഷേത്രങ്ങളില്‍‍ എല്ലാം ഒരു തരത്തില്‍ അല്ലെങ്കില്‍‍ മറ്റൊരു തരത്തില്‍ ഉത്സവങ്ങള്‍ ആഘോഷിക്കപ്പെടാറുണ്ട്. കാരണം, ഏതൊരു ക്ഷേത്രത്തിന്റെയും അവിഭാജ്യ ഘടകമാണ് ഉത്സവങ്ങള്‍. ക്ഷേത്രത്തിന്റെയും ക്ഷേത്രത്തോട് അനുബന്ധിച്ച് ജീവിക്കുന്ന ഭക്തരുടെയും ക്ഷേത്രം സ്ഥിതി ചെയ്യുന്ന പ്രദേശത്തിന്റെയും ഐശ്വര്യ വര്‍ദ്ധനവിന് കൂടിയാണ് ക്ഷേത്രങ്ങളില്‍ ഉത്സവങ്ങള്‍ നടത്തപ്പെടുന്നതും. മറ്റുള്ള ദിവസങ്ങളെ അപേക്ഷിച്ച് ഉത്സവകാലത്ത് പല പ്രത്യേക ചടങ്ങുകളും ആഘോഷങ്ങളും ഉത്സവകാലത്ത് ഉണ്ടാകാറുണ്ട്. പ്രതിദിനമുള്ള പൂജകള്‍ എളിയ തരത്തില്‍ ഉള്ളതാണെങ്കിലും ആണ്ടു തോറുമുള്ള ഉത്സവങ്ങള് ക്ഷേത്രങ്ങള്‍ ഗംഭീരമായി ആഘോഷിക്കുന്നു. ഈ അവസരത്തില്‍ നാട്ടുകാരെല്ലാം യോജിച്ചു പ്രവര്‍ത്തിക്കും. ഭക്തന്മാര്‍ നേര്ന്നിട്ടുള്ള വഴിപാടുകളും ഉത്സവത്തിന് മാറ്റ് കൂട്ടും മാത്രമല്ല ഉത്സവകാലത്ത് പല വിധ വ്രതങ്ങളും വഴിപാടുകളും അനുഷ്ടിക്കും. അതെല്ലാം ആ ക്ഷേത്രവുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന ജനങ്ങളുടെ ആത്മാവിനെ സ്പര്‍ശിക്കുന്നവയാണ്. ഉത്സവകാലത്തു ജനങ്ങള്‍ പല വിധ വിനോദങ്ങളിലും ഏര്‍പ്പെടുന്നു. ഭഗവാനെ പ്രീതിപ്പെടുത്തുന്നതിനായി മാത്രം ചില കലകള്‍ അരങ്ങേറും, പുതിയവ കണ്ടെത്തും.. നിമിത്ത പൂജയെ അടിസ്ഥാനപ്പെടുത്തി ആണ് ഉത്സവങ്ങള്‍ നടത്തപ്പെടുക പത്തു മുതല്‍ പതിനഞ്ചു വരെ ദിവസം നീണ്ടും നില്‍ക്കുന്ന ഉത്സവങ്ങളും ഉണ്ട്. ചില ക്ഷേത്രങ്ങളില്‍ ഒന്നില്‍ കൂടുതല്‍ ഉത്സവങ്ങളും ഒരു വര്ഷം ഉണ്ടാകാറുണ്ട്.. (ഉദാഹരണത്തിന് തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രം). ഉത്സവത്തിലെ മുഖ്യമായ ഒരംശം ദേവന്റെ വിഗ്രഹം എഴുന്നള്ളിച്ചു പ്രധാന സ്ഥലങ്ങളില്‍ കൂടി കൊണ്ട് പോകുക എന്നുള്ളതാണ്. രാവിലെയും വൈകിട്ടും ഇത് പതിവുണ്ട്. അതിന് പ്രത്യേകമായ ചില ആഡംബരങ്ങള്‍ ഉണ്ട്. വിശേഷപ്പെട്ട വസ്ത്രാഭാരണങ്ങള്‍ വേണം, സഞ്ചാര യോഗ്യമായി കരുതുന്ന ആന, കുതിര മുതലായ മൃഗാദികളെയും അണി യിച്ചൊരുക്കും. അങ്ങനെ ഭക്തന്റെ ശരീരത്തെയും മനസിനെയും ആത്മാവിനെയും ക്ഷേത്രം സ്ഥിതി ചെയ്യുന്ന ദേശത്തെയും പവിത്രീകരിച്ചും ആഘോഷത്തില്‍ ആറാടിച്ചും ഓരോ ഉത്സവവും സമംഗളം പര്യവസാനിക്കുന്നു. വീണ്ടും അടുത്ത ഉത്സവത്തിനായി ദേശം കാത്തിരിക്കുകയും ചെയ്യുന്നു..

എന്നാല്‍ ഈയടുത്ത കാലത്തായി ഉത്സവത്തോടൊപ്പം മുടങ്ങാതെ പല വിധ ആരോപണങ്ങളും വരാറുണ്ട്. പലതും ബാലിശമായവ, ചിലത് കുറച്ചൊക്കെ ശരിയും. അതിലെ ചില ആരോപണങ്ങളെ ഒന്ന് പരിശോധിക്കുകയാണ് ഈ ലേഖനത്തിന്റെ ഉദ്ദേശവും.


ആരോപണം 1: ഉത്സവങ്ങള്‍ക്ക് ആനയെ എന്തിനു എഴുന്നള്ളിക്കണം? കാട്ട് മൃഗമായ ആനയോട് ചെയ്യുന്ന ക്രൂരതയല്ലേ അത്?


അര്‍മേഭ്യോ ഹസ്തിപം ജവായാശ്വപം പുഷ്ട്യൈ ഗോപാലം…….. (യജുര്‍വേദം അദ്ധ്യായം 30, മന്ത്രം 11) നീണ്ട നടപ്പിനു വേണ്ടി ഒരു ആനപ്പാപ്പാനും വേഗത്തിനു വേണ്ടി ഒരു ആശ്വപനും പോഷണത്തിനായി ഒരു ഗോപാലനും …………..എന്ന് തുടങ്ങുന്ന മന്ത്രം ആണിത്. ഇതില്‍ നിന്ന് മനസിലാകുന്നത്, മനുഷ്യനും ആനയും തമ്മിലുള്ള ബന്ധം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലെന്നും വേദകാലത്ത്‌ മുതല്‍ വന്യമൃഗം ആയ ആനയെ മെരുക്കി മനുഷ്യന്‍ തന്റെ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ടെന്നുമാണ്. മഹാഭാരത യുദ്ധത്തില്‍ പാണ്ഡവപക്ഷത്ത് ഏഴ്, കൌരവപക്ഷത്ത് പതിനൊന്ന് ഇങ്ങനെ ആകെ 18 അക്ഷൌഹിണിപ്പട പങ്കെടുത്തിരുന്നു എന്ന് പറയുന്നു. അതായത് മൊത്തം 393660 ആനകള്‍ (ഒരു അക്ഷൌഹിണിയില്‍ ഉള്ളത് 21870 ആനകള്‍) യുദ്ധത്തില്‍ പങ്കെടുത്തു. അവയെല്ലാംചത്തൊടുങ്ങുകയും ചെയ്തു. സഹസ്രാബ്ദങ്ങള്‍ക്കു ശേഷം നടന്ന ഘോറിയുമായുള്ള യുദ്ധത്തില്‍ പ്രിത്വിരാജ് ചൗഹാന്റെ സേനയില്‍ ഉണ്ടായിരുന്നത് മൂവായിരത്തോളം ആനകള്‍. അങ്ങനെ യുദ്ധത്തിനായി മാത്രം ആനകളെ ഉപയോഗിച്ചിരുന്ന ഒരു കാലവും ഭാരതത്തിനുണ്ടായിരുന്നു. ഭാരതത്തിലെ കേള്‍വികേട്ട പല മഹാക്ഷേത്രങ്ങളുടെയും നിര്മിതിക്കാവശ്യമായ ഭീമാകാരങ്ങളായ കല്ലുകള്‍ വലിച്ചു കൊണ്ട് പോകുന്നതിനു ഉപയോഗിച്ചിരുന്നതും ആനകളെ ആയിരുന്നു എന്ന് പറയപ്പെടുന്നു. കുറച്ചു കാലം മുമ്പ് വരെ, കേരളത്തിലെ കാടുകള്‍ വെട്ടിത്തെളിക്കുമ്പോള്‍ തടി വലിക്കാന്‍ ഉപയോഗിച്ചിരുന്നതും ആനകളെ തന്നെ. ഇപ്പോഴും കുറച്ചൊക്കെ അവയെ ഉപയോഗിക്കുന്നു.

പറഞ്ഞു വന്നത്, കാട്ടുവാസിയായ ആനയെ നാട്ടില്‍ ഉപയോഗിക്കാന്‍ തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല, മാത്രമല്ല, അതി ഭീകരമായി അതിനെ കൊണ്ട് പണിയെടുപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നല്ല സുഖമായി പട്ടയും തിന്നു താള മേളത്തിനൊപ്പിചു തലയാട്ടി നില്‍ക്കുന്ന ആനയെ നോക്കിയാണ് ആനയെ പീഡിപ്പിക്കുന്നു എന്ന് പറഞ്ഞു ആക്ഷേപിക്കുന്നത്. തീര്‍ച്ചയായും ചിരിക്കു വക നല്‍കുന്നു, ആ ആരോപണങ്ങള്‍. അതിനാല്‍ തന്നെ വന്യമ്രുഗമായ ആനയെ ദ്രോഹിക്കുന്നു എന്ന് പറയുന്നത് ചരിത്രത്തോട് ചെയ്യുന്ന നീതിയല്ല. ഇനി അധ്വാ ആന വന്യമൃഗം ആണെന്ന് വാശി പിടിക്കുമ്പോള്‍ മനുഷ്യന്‍ ഇന്ന് വളര്‍ത്തുന്ന ഏത് മൃഗമുണ്ട്, വന്യമൃഗം അല്ലാത്തതായി എന്ന് പറയേണ്ടി വരും, ആരോപണ കര്‍ത്താക്കള്‍.


ആരോപണം2) ഉത്സവത്തിന്റെ പേരില്‍ ആനയെ ദീര്‍ഘ നേരം നിര്‍ത്തുന്നു, ദീര്‍ഘ ദൂരം നടത്തുന്നു 


എന്റെ അറിവില്‍ ആനയുടെ പൊതു സ്വഭാവം തന്നെ നില്‍ക്കുക എന്നുള്ളതാണ്.കൂടുതല്‍ സമയവും നിന്ന് തന്നെയാണ് അതുറങ്ങുന്നതും. വളരെ കുറച്ചു സമയം മാത്രമേ അത് കിടക്കുന്നുമുള്ളൂ.. അങ്ങനെ നോക്കുമ്പോള്‍ ഈ ആക്ഷേപവും വെറും ബാലിശം. പിന്നെയുള്ളത് നടത്തുന്നു എന്നുള്ളതാണ്.. ഇവിടെ ആദ്യം കൊടുത്തിരുന്ന യജുര്‍വേദ മന്ത്രം “ദീര്‍ഘ ദൂരം നടക്കുന്നതിനായി ആനപ്പാപ്പനെയും” കൂട്ടണം എന്ന് പറയുന്നതില്‍ നിന്ന് മനസിലാകും, പണ്ടും ആനകള്‍ ദീര്‍ഘദൂരം നടന്നിരുന്നു അല്ലെങ്കില്‍ നടത്തിയിരുന്നു എന്നാണു.. അതായത് ആനയുടെ നടത്തം ഒരു പുതുമ അല്ലെന്നര്‍ത്ഥം .!!


ആരോപണം 3) ഉത്സവത്തിനായി പണം ധൂര്‍ത്തടിക്കുന്നു, ആ പണം ഉണ്ടെങ്കില്‍ എത്രയോ പാവങ്ങള്‍ക്ക് സഹായം നല്‍കാന്‍ സാധിക്കും.. 


ഉത്സവത്തിന് പണം ചിലവാകുന്നത് പല വിധത്തില്‍ ആണ്.. അതില്‍ ഒന്നാമത്തേത് ആനക്ക് കൊടുക്കുന്ന ഏക്കം തന്നെ. പിന്നെ, മേളം, അകമ്പടി കലാരൂപങ്ങള്‍ക്ക്‌, വിനോദാദി കലകള്‍ക്ക്, അതിനു ശേഷം കരിമരുന്നു പ്രയോഗങ്ങള്‍ക്കു കൊടുക്കുന്ന പണം എന്നിവയോക്കെയാണ് ഉത്സവത്തിനുള്ള ചിലവുകള്‍ ആയി വരുന്നത്. ധൂര്‍ത്തടിക്കുന്ന ചിലവുന്ടെങ്കില്‍ എത്രയോ പാവങ്ങള്‍ക്ക് സഹായം ചെയ്യാന്‍ സാധിക്കും എന്ന് പറയുന്നവര്‍ മനസിലാക്കേണ്ടത്, ഉത്സവത്തിന് ധൂര്‍ത്തടിക്കുന്നു എന്ന് പറയുന്ന പണം സത്യത്തില്‍ ആ സമൂഹത്തിലെ പാവങ്ങളിലേക്ക് തന്നെ എത്തി ചേരുന്നു എന്നുള്ളതാണ്. ഉദാഹരണത്തിന്, ഒരു ആന വരുമ്പോള്‍ ഒപ്പം വരുന്നത് 3 ആനക്കാര്‍ ആണ്. ആന ഉണ്ടെങ്കില്‍ മേളം തീര്‍ച്ചയായും വേണം. ഉത്സവത്തിലെ ഒരു മേളത്തിന് കുറഞ്ഞത്‌ 10 പേര്‍ മുതല്‍ 100 പേര്‍ വരെ ഉണ്ടാകും. തൃശൂര്‍ പൂരം പോലുള്ള മേളത്തിനാണെങ്കില്‍ അത് 200 കവിയും. ചില ക്ഷേത്രങ്ങളില്‍ ഓരോ ദേശത്തിന്റെയും വക ആയി ഓരോ ആന ഉണ്ടാകും. അതിനോടൊപ്പം കുറഞ്ഞത്‌ 10 പേര്‍ ഉള്ള മേളവും. അങ്ങനെ അനേകം ദേശങ്ങള്‍ ആനയെ എഴുന്നള്ളിച്ചു കൊണ്ട് വരും. അതോടൊപ്പം മേളവും. അതായത് കൂട്ടി എഴുന്നള്ളിക്കുമ്പോള്‍ 50 ആനകള്‍ ഒക്കെ ഉള്ള ഒരുത്സവത്തിന്റെ ഒപ്പം ഉണ്ടാകുന്നത് 50 സെറ്റ് മേളക്കാര്‍. അത് മൊത്തം കൂട്ടുമ്പോള്‍ കുറഞ്ഞത്‌ 500 മേളക്കാര്‍, ഒരുത്സവത്തിന് !!! ഇവരില്‍ ഭൂരിഭാഗവും മേള കാലത്ത് കിട്ടുന്ന പണം കൊണ്ട് മാത്രം ജീവിക്കുന്ന തനി പാവപ്പെട്ടവരാണ്.മേളത്തോടൊപ്പം തെയ്യം തിറ തുടങ്ങിയ കലകള്‍ അവതരിപ്പിക്കുന്നവര്‍, ശിങ്കാരി മേളക്കാര്‍, ഇപ്പോഴാണെങ്കില്‍ ദേവ നൃത്തം മുതലായ പുതു കലകള്‍ അവതരിപ്പിക്കുന്നവര്‍, ചില സ്ഥലങ്ങളില്‍ നൂറുകണക്കിന് പേര്‍ക്ക് ജിവിതം നല്‍കുന്ന ഫ്ലോട്ടുകള്‍, കലാപ്രകടങ്ങള്‍ എന്നിവയും ഉണ്ടാകും. ഇവരും പണക്കാര്‍ അല്ല, അര്‍ദ്ധപട്ടിണിക്കാരും മുഴുപ്പട്ടിണിക്കാരും ആയ പാവങ്ങള്‍ തന്നെ. ഇതിനോടൊപ്പം തന്നെ കണക്കാക്കേണ്ടതാണ്, നല്ല കൊഴുപ്പുള്ള ഉത്സവത്തിന് അവിഭാജ്യഘടകമായ വഴിവാണിഭക്കാര്‍, മറ്റു കച്ചവടക്കാര്‍ മുതലായവര്‍. ഇങ്ങനെ പറയാന്‍ തുടങ്ങിയാല്‍ ഇപ്പോഴൊന്നും തീരില്ല. അത് കൊണ്ട് കൂടുതല്‍ സാഹസത്തിനു മുതിരുന്നില്ല.

അത് കൊണ്ട് മുകളിലെ ആരോപണവും നില നില്‍ക്കത്തക്കതല്ല, മാത്രമല്ല, ഉത്സവത്തിന് ചിലവാക്കുന്ന പണം ഉത്സവത്തിന് ചിലവാക്കാതെ ഇത്രയും പേര്‍ക്ക് സഹായം ചെയ്യാന്‍ സാധിക്കുമെന്ന് സാമാന്യ യുക്തിയുള്ള ഒരാളും പറയില്ല..


ആരോപണം 4) കുറെ ആളുകളുടെ ധനവും സമയവും കളയാമെന്നല്ലാതെ ഉത്സവങ്ങള്‍ പ്രത്യേകിച്ച് ആനയെ എഴുന്നള്ളിച്ചു കൊണ്ടുള്ള ഉത്സവത്തിനെന്തു ഗുണം? 


ഉത്സവത്തിന്റെ ആധ്യാത്മിക ഗുണവും ഭൌതിക ഗുണവും മുകളില്‍ വിവരിച്ചു കഴിഞ്ഞു. ഇനി അതിന്റെ സാംസ്കാരിക ഗുണം എന്തൊക്കെയാണെന്ന് പരിശോധിക്കാം. കേരളത്തിലെ വാദ്യ കലകളുടെയും മറ്റിതര കലകളുടെയും വളര്‍ച്ചക്ക് ഉത്സവങ്ങള്‍ പ്രമുഖ പങ്കു വഹിക്കുന്നുണ്ട്. അതില്‍ ആനപ്പൂരത്തിനുള്ള പങ്കും അദ്വിതീയം. ഒരു പക്ഷെ വിവിധങ്ങളായ വാദ്യങ്ങളുടെയും അതിന്റെ വിവിധ തരത്തിലുള്ള പരീക്ഷണങ്ങളുടെയും പ്രചാരണത്തിന്റെയും, അതിലേക്കു കടന്നു വരുന്ന പുതു തലമുറകളുടെയും ഒരു കാരണം തന്നെ ഉത്സവത്തെ മുന്‍ നിര്‍ത്തിയാനെന്നു കാണാം. മാത്രമല്ല, ഉത്സവത്തിനായി കൊണ്ട് കാലാകാലങ്ങളായി പുതിയ തരം കലകളും വാദ്യങ്ങളും കണ്ടുപിടിക്കപ്പെടുന്നുണ്ട്. അവയെല്ലാം തന്നെ പൊതുജനങ്ങള്‍ രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്നുമുണ്ട്. അതിന്റെ രണ്ടു ഉദാഹരണങ്ങള്‍ ആണ്, ശിങ്കാരി മേളവും, തെയ്യം തിറ എന്നിവയുടെ ആധുനിക രൂപമായി കാണുവാന്‍ സാധിക്കുന്ന ദേവനൃത്തവും. രണ്ടും വളരെയധികം ആരാധാകരെ ആകര്‍ഷിക്കുന്ന പുതു കലകളാണ്.

ഉത്സവങ്ങള്‍ക്ക് പോയിട്ടുള്ളവര്‍ക്കറിയാം, ആനയും, പഞ്ചവാദ്യവും, പാണ്ടിമേളവും, ശിങ്കാരി മേളവും, കാവടിയും, തെയ്യവും, തിറയും, ദേവനൃത്തവും, ആടിത്തിമര്‍ക്കുന്ന ജനതതിയും കരിമരുന്നു പ്രയോഗവും എല്ലാം ഒത്തു ചേര്‍ന്ന് ഉത്സവപ്പറമ്പില്‍ സൃഷ്ടിക്കുന്ന മായിക പ്രപഞ്ചം. അതിനു പകരം വക്കാന്‍, ഈ ഭൂലോകത്ത് തന്നെ വെറൊന്നുണ്ടാവില്ല. അതിനാല്‍ തന്നെ കേരളത്തെ സാംസ്കാരിക കേരളം ആക്കി നില നിര്‍ത്തുന്നതില്‍ ഉത്സവങ്ങള്‍ക്കുള്ള പങ്കു വിലമതിക്കാനാവാത്തതാണ്.. മാത്രമല്ല, ഉത്സവങ്ങള്‍ വിദേശികളുടെ സന്ദര്‍ശന കാലവുമാണ്. അത് മൂലം ലഭിക്കുന്ന വിദേശ നാണയത്തിന്റെ മൂല്യം അറിയണമെങ്കില്‍, കേരള സര്‍ക്കാരിന്റെ വിനോദ സഞ്ചാര വകുപ്പിനോട് തന്നെ ചോദിക്കണം. ഒപ്പം, വിദേശത്തു ഉത്സവങ്ങളെ പ്രമൊട്ട് ചെയ്യാന്‍ എത്ര പണം മുടക്കുന്നുന്ടെന്നും. സാംസ്കാരിക കേരളത്തിന്റെ ചിഹ്നങ്ങള്‍ കൂടിയാണ് ആനയും, ആനപ്പൂരങ്ങളും.അത് കൊണ്ടാണ്, വിദേശത്തു കേരള ടൂറിസം പ്രചരിപ്പിക്കാന്‍ സര്‍ക്കാര്‍ എഴുന്നള്ളി നില്‍ക്കുന്ന ആനകളുടെ ചിത്രങ്ങള്‍ തന്നെ തിരഞ്ഞെടുത്തത്..

ആരോപണം 5) ആനപ്പൂരം നിര്‍ത്തലാക്കിയാല്‍ ഉത്സവം നടക്കില്ലേ? ഇത് പോലെ ആളുകളും വരില്ലേ? കലകളും പ്രചരിക്കില്ലേ? 

ഒറ്റ വാക്കില്‍ പറഞ്ഞാല്‍ ഇല്ല എന്ന് തന്നെയാണ് ഉത്തരം.. അതറിയണമെങ്കില്‍ ഉത്സവം ആഘോഷമായി നടത്താതെ, വെറും ചടങ്ങായി നടത്തുന്ന ക്ഷേത്രങ്ങളിലെ ഉത്സവങ്ങള്‍ക്ക് ഉണ്ടാകുന്ന ജനങ്ങളുടെ പങ്കാളിത്തം നോക്കിയാല്‍ മാത്രം മതി.

ആരോപണം 6) ആനപ്പൂരം ഒഴിവാക്കാന്‍ സാധിക്കില്ലെങ്കില്‍ പേരിന് ഒരാനയെ നിര്‍ത്തി ഉത്സവം നടത്തിയാല്‍ പോരെ?

 പോരാ, കാരണം, ഒരു ആനയെ നിര്‍ത്തുമ്പോള്‍ പേരിനു മാത്രമേ മേളവും ഉണ്ടാകൂ.. അങ്ങനെ വരുമ്പോള്‍ 50 പേര്‍ വേണ്ട മേളത്തിന് വെറും 5 പേര്‍ മാത്രമായി ചുരുങ്ങും. ബാക്കി 45 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും. ഒന്നോ രണ്ടോ പേരുടെ തൊഴില്‍ നഷ്ടത്തിന് കാരണമാകുന്നു എന്നത് കൊണ്ട് മാത്രം, നാടിനെ നശിപ്പിക്കുന്ന വ്യവസായ സ്ഥാപനങ്ങള്‍ പോലും നിലനിര്‍ത്തുന്ന നാട്ടില്‍ ആയിരക്കണക്കിന് ജനങ്ങളുടെ തൊഴില്‍ നഷ്ടപ്പെടുന്നത് നീതീകരിക്കാന്‍ ആകുമോ?

എന്തായാലും ഈ വിഷയം ഇങ്ങനെ എഴുതി നിര്‍ത്താമെന്ന് തോന്നുന്നു.. ലോകത്തുള്ള ഓരോ നാടിനും ഓരോ സംസ്കാരവും ആഘോഷവും കലകളും ഉണ്ട്. അവയെല്ലാമാണ് ആ നാടിന്റെ സംസ്കാരത്തെ വേറിട്ട്‌ നിര്‍ത്തുന്നതും. കേരളത്തിന്റെ സംസ്കാരമാണ് ക്ഷേത്രവും, ഉത്സവവും അതിനോട് അനുബന്ധിച്ചുള്ള ആനയെഴുന്നള്ളതും, മേളവും എല്ലാം. ആ സംസ്കാരം കാരണമാണ് കേരളം വാദ്യങ്ങളുടെയും കലകളുടെയും സംഗീതത്തിന്റെയും ഒക്കെ നാടായി ലോകം മുഴുവന്‍ പേരെടുത്തു നില്‍ക്കുന്നതും..അങ്ങനെയുള്ള മഹത്തായ, പുരാതനമായ ആ സംസ്കാരത്തെ ആനയുടെ പേര് പറഞ്ഞു നിരോധിക്കണം എന്ന് ആവശ്യപ്പെടുന്നവര്‍, അവര്‍ ആവശ്യപ്പെടുന്നതിന്റെ വരും വരായ്കകളെ കുറിച്ച് ബോധവാന്മാരും ബോധാവതികളും ആകാതെയാണ് അങ്ങനെ ആവശ്യപ്പെടുന്നത്.. പാവം മൃഗങ്ങളെ തല്ലിക്കൊന്നും, തലയറുത്തും വെടി വച്ചും ഒക്കെ കൊന്നു, തിന്നു തീര്‍ക്കുന്നവര്‍ ആണ് ആനയുടെ പേരില്‍ നിരുപദ്രവമായ ആഘോഷത്തിനെതിരെ ഇങ്ങനെ ഹാലിളകുന്നത് എന്നുള്ളത് ഒരു വിരോധാഭാസം തന്നെയാണ്.

ഒരു കാലത്ത് ക്ഷേത്രങ്ങള്‍ സാംസ്‌കാരിക കേന്ദ്രങ്ങളും കലകളുടെ കാവല്ക്കാരുമായിരുന്നു. ഇന്നാ സ്ഥാനം ഉത്സവങ്ങള്‍ ഏറ്റെടുത്തു എന്ന് മനസിലാക്കി, ആ ഒരു കാഴ്ചപ്പാട് കൂടി മനസ്സില്‍ വച്ച് കൊണ്ട് ഓരോ ഉത്സവവും കാണുക. ലോകത്ത് മറ്റാര്‍ക്കുമില്ലാത്ത ആ ആത്മീയ സാംസ്‌കാരിക പാരമ്പര്യത്തില്‍ അഭിമാനം കൊള്ളുക. അതില്‍ ക്ഷേത്രങ്ങള്‍ക്കും ഉത്സവങ്ങള്‍ക്കും ഉള്ള പങ്കിനെ പറ്റി നന്ദിയോടെ സ്മരിക്കുക. എല്ലാവര്ക്കും ഒരു നല്ല ഉത്സവകാലം ആശംസിക്കുന്നു.

കട്ടിലപൂവം വിനോദ് 

20130817

ബുദ്ധൻ ആണോ അയ്യപ്പൻ ?

ഗൗതമ ബുദ്ധന്‍െറ ജനനത്തിനും എത്രയോ വര്‍ഷം മുമ്പുമുതലേ മലയാളക്കരയില്‍ ശാസ്‌താക്ഷേത്രവും ആരാധനയും ഉണ്ടായിരുന്നു.... 
കേരളസ്രഷ്‌ടാവായ പരശുരാമനാണ്‌ ശബരിമലക്ഷേത്രം സ്ഥാപിച്ചതെന്നു പറയപ്പെടുന്നു. 
അതുപോലെ ബുദ്ധമത വിമര്‍ശകനായ ശങ്കരാചാര്യ സ്വാമികളും ശാസ്‌താവിനെ സ്‌തുതിക്കുന്നുണ്ട്‌. 
തികഞ്ഞ അഹിംസാവാദിയായിരുന്ന ശ്രീബുദ്ധനും, ശത്രുവിനാശകനും ആയുധപാണിയുമായിരുന്ന ശാസ്‌താവും ഒരാളാകുന്നതെങ്ങനെ? 
മാത്രമല്ല, വില്ലന്‍, വില്ലാളിവീരന്‍, ശത്രുസംഹാരമൂര്‍ത്തി തുടങ്ങിയ പദപ്രയോഗം ശാസ്‌താവിനു മാത്രമുള്ളതാണ്‌...............

ശരണം വിളിയാണ് ശാസ്താവിനെ ബുദ്ധനുമായി അടുപ്പിച്ച് നിറുത്തുന്ന ഘടകം എന്ന് അവകാശപ്പെടുന്നത്...
എന്നാല്‍ ശരണംവിളി ഋഗ്വേദത്തില്‍ തന്നെ നമുക്ക് കാണാം.
ഇന്ദ്രത്രിധാതു ശരണം (6.46.9), തിസ്രോ ദേവീഃ സ്വധയാ ബര്‍ഹിരേദമച്ഛിദ്രം പാന്തു ശരണം നിഷദ്യ (2.3.8.) എന്നും മറ്റുമുള്ള ഋഗ്വേദമന്ത്രങ്ങള്‍ ബുദ്ധനു മുന്‍പേയുള്ളതാണല്ലൊ...............
-------------------------------------------------------------

20130816

ലോകാഃ സമസ്താഃ സുഖിനോ ഭവന്തു : ഇല്ലാത്ത മന്ത്രമാണോ ?




സ്വസ്തി പ്രജാഭ്യഃ പരിപാലയന്താം 
ന്യായേന മാര്‍ഗ്ഗേണ മഹീം മഹീശാഃ 
ഗോബ്രാഹ്മണേഭ്യ ശുഭമസ്തു നിത്യം 
ലോകാഃ സമസ്താഃ സുഖിനോ ഭവന്തു” 

അശാന്തി ഇഷ്ടപ്പെടുന്നത് കൊണ്ടോ അതോ സനാതനധര്‍മ വിരോധം കൊണ്ടോ എന്നറിയില്ല, ഈ മനോഹരമായ ശാന്തിമന്ത്രത്തെ തെറ്റായി വ്യാഖ്യാനിച്ചു പ്രചരിപ്പിക്കുന്നു ചില തല്പരകക്ഷികള്‍. അവര്‍ ഇങ്ങനെ വ്യാഖ്യാനിക്കുന്നു:

 “ന്യായമായ മാര്‍ഗത്തിലൂടെ രാജാവ് രാജ്യം ഭരിച്ചാല്‍ ജനങ്ങള്‍ക്ക്‌ സുഖമുണ്ടാകും. പശുക്കള്‍ക്കും ബ്രാഹ്മണര്‍ക്കും സുഖമുണ്ടായാല്‍ ലോകത്തിനു മുഴുവന്‍ സുഖമായിരിക്കും”. ഈ ശ്ലോകം ഉണ്ടാക്കിയിരിക്കുന്നത് ബ്രാഹ്മണരെ സുഖിപ്പിക്കുവാന്‍ വേണ്ടി ബ്രാഹ്മണര്‍ എഴുതി ചേര്‍ത്തതാണ്, അല്ലാതെ ലോകത്തിനു സുഖമുണ്ടാകാനുള്ള പ്രാര്‍ത്ഥന ഒന്നുമല്ല ഇത്. (മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ആണെന്ന് തോന്നുന്നു ആദ്യമായി ഇങ്ങനെ ഉള്ള വ്യാഖ്യാനത്തോട് കൂടി ഉള്ള ലേഖനം വന്നത്. ) 

ഏതൊരു വ്യാഖ്യാനവും നീതിപൂര്‍വകമാണോ എന്ന് പരിശോധിക്കാന്‍ വലിയ പഠിപ്പോ അറിവോ ഒന്നും വേണ്ട, വീയെസ് പറഞ്ഞത് പോലെ അരിയാഹാരം കഴിച്ചാല്‍ മതി. ഇവിടെയും ഈ വ്യാഖ്യാനം ശരിയോ എന്നറിയാന്‍, ഈ വ്യാഖ്യാനം ഉണ്ടാക്കിയ ആളെ മനസിലാക്കിയാല്‍ മതി താനും. ഈ ശ്ലോകത്തിനു ഇങ്ങനെ ഒരു വ്യാഖ്യാനം ഉണ്ടാക്കിയത് ഭാരതീയ സംസ്കാരത്തെ കുറിച്ചോ ഹിന്ദു മതത്തെ കുറിച്ചോ ആക്ഷേപകരമാല്ലാത്ത ഒരു വാചകവും തന്റെ വായില്‍ നിന്ന് വീഴരുത് എന്ന് വാശിപിടിച്ചു നടക്കുന്ന ആളുമാണ്. അതില്‍ നിന്ന് തന്നെ ഊഹിക്കാം ഈ ശ്ലോകം വളചോടിച്ചതായിരിക്കുമെന്നു. അത് ഊഹം. ഇനി യാതാര്‍ത്ഥ്യം എന്തെന്ന് നോക്കാം.

 ഇവിടെ വിമര്‍ശന വിധേയമാകുന്നത് മൂന്നാമത്തെ വരിയില്‍ ഉള്ള ഗോക്കള്‍ക്കും ബ്രാഹ്മണര്‍ക്കും മംഗളം ഭവിക്കട്ടെ എന്നാ വരികള്‍ ആണ്. ഇതിനു മറുപടി കൊടുക്കുന്നതിനു മുന്നേ ചിലത് സൂചിപ്പിക്കേണ്ടി വരും.

ഏതൊന്നിന്റെയും വ്യാഖ്യാനം പൂര്‍ണമാകണമെങ്കില്‍ അതിനു ചില ലക്ഷണങ്ങള്‍ തികയണം.

പദച്ഛേദോ പദാര്‍ത്തോക്തി വിഗ്രഹോ വാക്യയോജനാ 
ആക്ഷേപസ്യ സമാധാനം വ്യാഖ്യാനം പഞ്ച ലക്ഷണം.

 ഓരോ പദത്തിന്റെയും അര്‍ഥം പറയുക, സമസ്ത പദങ്ങളെ വിഗ്രഹിക്കുക, വാക്യങ്ങളെ ശരിയായി യോജിപ്പിക്കുക, ആക്ഷേപങ്ങള്‍ക്ക് സമാധാനം പറയുക എന്നീ അഞ്ച് ലക്ഷണങ്ങളും ഒത്തു ചേര്‍ന്നാല്‍ മാത്രമേ ഒരു വ്യാഖ്യാനം പൂര്‍ണമാകൂ. 

ഇദ്ദേഹത്തിന്റെ വ്യാഖ്യാനത്തില്‍ ഈ അഞ്ചു ലക്ഷണങ്ങളും ഉണ്ടോ എന്നൊന്ന് നോക്കാം..

ഇതില്‍ ആദ്യം പറഞ്ഞ രണ്ടും “ഒരു വിധം” കുഴപ്പമില്ലാതെ എഴുതിയിട്ടുണ്ട്, അതായതു പദങ്ങളെ ചേദിച്ചു അര്‍ഥം പറഞ്ഞിട്ടുണ്ട്. എന്നാല്‍ മൂന്നാമത്തെ വ്യാഖ്യാന ലക്ഷനത്തിലെക്കെത്തുമ്പോള്‍ (വിഗ്രഹിക്കുക)എല്ലാം തകിടം മറിയുന്നു. ഇവിടെ വ്യാഖ്യാനം തനിക്കു ആവശ്യമുള്ളത് പോലെ ആക്കുന്നു ഇദ്ദേഹം. അതിനെ ഇങ്ങനെ ഉദാഹരിക്കാം. വിഗ്രഹം എന്നതിനെ കുറിച്ച് സൂചിപ്പിക്കുന്നത് സമസ്ത പദങ്ങളെയും വിഗ്രഹിച്ചു അര്‍ഥം ഗ്രഹിക്കുക എന്നുള്ളതാണ്. അങ്ങനെ ഒരു പദത്തെ ഗ്രഹിക്കുമ്പോള്‍ വിഗ്രഹിക്കുന്ന പദത്തിന്റെ സമസ്ത ലക്ഷണവും അര്‍ത്ഥവും പരിഗണിക്കണം. അങ്ങനെ ചെയ്യുമ്പോള്‍ ഇവിടെ പ്രസ്താവ്യമായ ഗോവ് എന്നാ ശബ്ദത്തിന് വരുന്ന സകല അര്‍ത്ഥങ്ങളും എടുത്തു വേണം പ്രയോഗിക്കാന്‍. എന്തൊക്കെ ആണ് ഗോവ് എന്നാ ശബ്ദത്തിന് അര്‍ഥം? 


ഇദ്ദേഹത്തെ പോലുള്ള കൂലി എഴുത്തുകാര്‍ക്ക് ഗോവ് എന്ന് പറഞ്ഞാല്‍ “കാളയുടെ ഭാര്യ” മാത്രമായിരിക്കാം. എന്നാല്‍ ഒരു സനാതന ധര്‍മ വിശ്വാസിക്ക് ഗോവ് എന്നാ ശബ്ദത്തിന് പശു; കാള; സ്വര്‍ഗം; ആകാശം; അമ്പ്; വാക്ക്; സരസ്വതി; അമ്മ; ഗായകന്‍; സൂര്യന്‍; ചന്ദ്രന്‍; നക്ഷത്രം; രശ്മി; കണ്ണ്; ജ്ഞാനേന്ദ്രിയം; ജലം; വജ്രം; ഭൂമി; ഒരു യാഗം; രോമം; ഇടിവാള്‍; രാശിചക്രത്തിലെ രണ്ടാം രാശി; ഒന്‍പത് എന്ന സങ്ഖ്യ; ദിക്ക്; വരുണന്‍റെ പുത്രന്മാരുടെ സേനാനായകന്‍ എന്നിങ്ങനെ അനേകം അര്‍ഥങ്ങള്‍ ഉണ്ട്.
അത് പോലെ തന്നെ ബ്രാഹ്മണന്‍ എന്നുള്ളതിനും അനേകം അര്‍ഥങ്ങള്‍ ഉണ്ട്. സനാതന ധര്‍മ പ്രകാരം പൂണൂല്‍ ഇട്ട ആളെ അല്ല ബ്രാഹ്മണന്‍ എന്ന് വിളിക്കുക. ബ്രാഹ്മണന്‍ എന്നുള്ളതിന് ബ്രഹ്മത്തെ അറിഞ്ഞവന്‍, പണ്ഡിതന്‍, ആചാര്യന്‍, ഗുരു എന്നിങ്ങനെ അറിവുമായി ബന്ധപ്പെട്ട അനേകം അര്‍ഥങ്ങള്‍ ഉണ്ട്. 

അങ്ങനെ ഈ രണ്ടു പദങ്ങളെയും വിഗ്രഹിച്ചു അര്‍ഥം മനസിലാക്കി വേണം വാക്യങ്ങളെ തമ്മില്‍ യോജിപ്പിക്കാന്‍ ഒരു വ്യാഖ്യാതാവ്. ഇങ്ങനെ യോജിപ്പിച്ച് കഴിഞ്ഞാലും ഒരു പക്ഷെ സ്വാഭാവികമായും, ഉണ്ടാകാവുന്ന വ്യാഖ്യാനവുമായി ബന്ധപ്പെട്ട ആക്ഷേപങ്ങളെ സമാധാനിപ്പിക്കുകയും വേണം. ഈ ശ്ലോകത്തിലെ ഗോവ് ശബ്ദത്തിനും ബ്രാഹ്മണ ശബ്ദത്തിനും വെറും പശുവും പൂണൂല്‍ ഇട്ട ബ്രാഹ്മണന്‍ എന്നും മാത്രം ആണ് അര്‍ത്ഥമെങ്കില്‍ നാല് വാക്യങ്ങളും തമ്മില്‍ പരസ്പര ബന്ധമില്ലാതെ ആകുകയും ചെയ്യും. അതെങ്ങനെ എന്നും നോക്കാം..

ഈ ശ്ലോകം നമുക്ക് നല്‍കുന്നത് ഒരു വിശാലമായ സന്ദേശമാണ്. അതായത് ഒന്നാമത്തെ വരിയില്‍ പറയുന്നു, പ്രജകള്‍ സുഖമായിരിക്കട്ടെ (പണ്ഡിത/പാമര/ഉന്നതര്‍/താഴ്ന്നവര്‍/സ്ത്രീ/പുരുഷന്‍ എന്നാ വ്യത്യാസം ഒന്നുമില്ലാതെ എല്ലാവരും സുഖമായിരിക്കാട്ടെ). ഇതൊരു ഇടുങ്ങിയ സന്ദേശം ആണെന്ന് ആരും പറയില്ല. ഇനി രണ്ടാമത്തേതില്‍ പറയുന്ന, ന്യായമായ മാര്‍ഗത്തില്‍ കൂടി രാജാകന്മാര്‍ ഭരിക്കട്ടെ. ഇതിലും വിശാലമായ സന്ദേശം ഇല്ലെന്നു ആരും പറയില്ല. നാലാമത്തെ വരിയില്‍ പറയുന്നു, ഈ ലോകത്തിലെ സമസ്തവും സുഖം ആയി ഇരിക്കട്ടെ (ഈ വാക്കില്‍ ശത്രുക്കള്‍ പോലും പറയില്ല ഇടുങ്ങിയ സന്ദേശം എന്ന്). അങ്ങനെ വരുമ്പോള്‍ എങ്ങനെ വരും മൂന്നാമത്തെ വരിയില്‍ മാത്രം ഇടുങ്ങിയ ഒരു ചിന്താഗതിയും സന്ദേശവും ? ഈ ശ്ലോകത്തെ തെറ്റായി വ്യഖ്യാനിക്കുന്നവരും പ്രച്ചരിപ്പിക്കുന്നവരും ഉത്തരം തരേണ്ടതാണ് ഈ ആക്ഷേപത്തിന്. എന്നാല്‍ വിശാലമായ ഒരര്‍ഥത്തില്‍ വിശാലമായ കാഴ്ചപ്പാടില്‍ എഴുതപ്പെട്ട ഈ ശ്ലോകത്തെ, മറ്റുള്ള നിക്ഷിപ്ത തല്പര്യമോന്നുമില്ലാതെ, അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തെ പഞ്ച ലക്ഷണവും തികഞ്ഞ വ്യാഖ്യാനം ഉപയോഗിച്ച് വ്യാഖ്യാനിച്ചാല്‍ ഇങ്ങനെ വരും അര്‍ഥം


“പ്രജകള്‍ക്കു സമാധാനമുണ്ടാകട്ടെ, രാജാക്കന്മാര്‍ ന്യായമായ മാര്‍ഗ്ഗത്തില്‍ കൂടി ഭൂമിയെ ഭരിക്കുമാറാകട്ടെ, എല്ലാ ജീവജാലങ്ങള്‍ക്കും ആചാര്യന്മാര്‍ക്കും അല്ലെങ്കില്‍ സത്യത്തിന്റെ മാര്‍ഗത്തില്‍ ചരിക്കുന്നവര്‍ക്കും എന്നും സുഖമുണ്ടാകട്ടെ, അങ്ങനെ ലോകത്തിനു മുഴുവന്‍ സുഖം ലഭിക്കട്ടെ. 

ഇനി അടുത്ത വിമര്‍ശനം, ഈ ശ്ലോകം ഗ്രന്ഥങ്ങളില്‍ ഒന്നും ഇല്ല അത് കൊണ്ട് സ്വീകാര്യമല്ല എന്നാണു. ഒരു സനാതന ഹിന്ദുവും ഏതെങ്കിലും ഒരു ഗ്രന്ഥത്തില്‍ ഉണ്ടോ ഇല്ലയോ എന്ന് നോക്കിയല്ല ഇതൊരു നല്ല ആശയത്തെയും സ്വീകരിക്കുന്നതും സ്വീകരിചിട്ടുള്ളതും. പറയുന്നതില്‍ കാര്യമുണ്ടോ എന്ന് മാത്രമേ നോക്കാറുള്ളൂ, നല്ലതല്ലാത്തത്തിനെ എന്നും സനാതനധര്മം കാലാകാലങ്ങളില്‍ തള്ളിക്കളഞ്ഞിട്ടുമുണ്ട്. അതിനാല്‍ തന്നെ സാര്‍വ ദേശീയമായി നിലകൊള്ളേണ്ടുന്ന ഈ സന്ദേശത്തെ സനാതന ധര്‍മം രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്നു, സ്വീകരിക്കും. പിന്നെ ആവശ്യത്തിനും അനാവശ്യത്തിനും ബുദ്ധനെ കൂട്ടുപിടിക്കുന്ന കൂട്ടര്‍ക്ക് അറിയില്ല, ബുദ്ധതത്വം ആണ് ഈ ശ്ലോകത്തില്‍ നിറഞ്ഞു നിക്കുന്നത് എന്നതൊരു വിരോധാഭാസം.

 എത്ര വിശാലമായ ഒരു സങ്കല്പത്തെ ആണ്, ദുഷ്ചിന്തകര്‍ വികലമാക്കി പ്രചരിപ്പിക്കുന്നത് എന്ന് നോക്കുക. അത് കൊണ്ട് ഇവര്‍ എന്ത് വേണമെങ്കിലും പ്രച്ചരിപ്പിക്കട്ടെ, മനസിലാക്കട്ടെ, എന്നാല്‍ സനാതന ധര്‍മ വിശ്വാസികള്‍ കാര്യങ്ങള്‍ ശരിയായി മനസിലാക്കാന്‍ ശ്രമിക്കുക. വീയെസ് പറഞ്ഞത് പോലെ, ചോറുണ്ണുന്ന ബുദ്ധി സ്വല്പം ഉപയോഗിക്കുക. അല്ലാതെന്തു പറയാന്‍?

കട്ടിലപൂവം വിനോദ്
__________________________________________


ശാന്തി മന്ത്രം ഋഷി നല്‍കിയത് തന്നെയാണ്...ഇത് നാഥനില്ലാ മന്ത്രമല്ല....വായൂ പുരാണം സംക്ഷേപ സുന്ദര കാണ്ഡത്തില്‍ മുപ്പത്തേഴാം ശ്ലോകം നോക്കുക...ഫല ശ്രുതിയിലെ രണ്ടാം ശ്ലോകവും... ഹിന്ദുവിനെ സംബന്ധിച്ച് ഗുരു വാക്യമാണ് പ്രമാണം....ഏതെന്കിലും ഗുരു പറഞ്ഞ ശേഷമാണല്ലോ കാലങ്ങള്‍ക് ശേഷം എഴുതപ്പെടുന്നതും..അതിനാല്‍ തന്നെ ഗുരു വാക്യതിനാണ് പ്രമാണം...

സ്വസ്തി പ്രാര്‍ത്ഥന ഈ നാല് ശ്ലോകം മാത്രമല്ല..ചുരുങ്ങി നാല് ശ്ലോകമായതാണ്...പിന്നെ തല്ലുകൂടാനും ഈ നാല് വരി മാത്രമാണല്ലോ നല്ലത്..ഈ ശ്ലോകത്തെ ന്യയീകരിക്കുന്നവരും ഈ നാല് ശ്ലോകം മാത്രം എടുത്താണ് പയറ്റുകള്‍ നല്കുനത്, ബാക്കി കൂടി ഉണ്ടേല്‍ ആക്ഷേപത്തിന് വകുപ്പില്ല........

എനിക്ക് കിട്ടിയ ഉപടെശത്തിലെ സ്വസ്തി മന്ത്രം കൊടുക്കുന്നു...

സ്വസ്തി പ്രജാഭ്യ പരിപാലയന്താം 
ന്യായേന മാര്‍ഗ്ഗേണ മഹീം മഹീശാ : 
ഗോ ബ്രാഹ്മണേഭ്യ : ശുഭമസ്തു നിത്യം 
ലോകാ : സമസ്താ സുഖിനോ ഭവന്തു.

കാലേ വര്‍ഷതു പര്‍ജന്യ:
പ്രിഥ്വി സസ്സ്യ ശാലിനീ 
ദേശോയം ക്ഷോഭ രഹിതോ 
ബ്രാഹ്മണാ സന്തു നിര്‍ഭയാ:
അപുത്രാ : പുത്രീണ സന്തു 
പുത്രീണ: സന്തു പൌത്രിണ:
അധനാ: സധനാ: സന്തു 
ജീവന്തു ശരദ ശതം 
ഓം ശാന്തി ശാന്തി ശാന്തി....

ആദ്യത്തെ നാല് വരികളും അര്‍ത്ഥം മുകളില്‍ വ്യക്തമാക്കിയിട്ടുണ്ടല്ലോ...അതുകൊണ്ട് ബാക്കി മാത്രമേ പറയുന്നുള്ളൂ..

ഭൂമിയില്‍ പര്‍ജന്യന്‍ യഥാ സമയം വേണ്ട മഴ പെയ്യിക്കട്ടെ..അങ്ങിനെ ഭൂമി സസ്യങ്ങളാല്‍ സംപുഷ്ടമാകട്ടെ.ഈ ദേശം ക്ഷോഭരഹിതമായിത്തീരട്ടെ.ബ്രാഹ്മണര്‍,(ആചാര്യന്മാര്‍),) നിര്ഭായരായിതീരട്ടെ (ഇപ്പോള്‍ അറിവുള്ളവന്‍ പേടിച്ചു മിണ്ടാതെ ഇരിക്കുന്ന അവസ്ഥയാണ്‌ എന്നതോര്‍ക്കണം).അപുത്രര്‍(,(മക്കള്‍ ഇല്ലാത്തവര്‍),) പുത്രരോടും പൌത്രാദികളോടും (പേര കുട്ടികള്‍),) കൂടിയവരായി ഭവിക്കട്ടെ..നിര്‍ധനര്‍ സമ്പന്നന്മാരായി ഭവിക്കട്ടെ..എല്ലാവരും നൂറു വര്ഷം സുഖമായി ജീവിച്ചിരിക്കട്ടെ........

ഇതിലും മനോഹരമായ സങ്കല്‍പം ലോകത്തോട് നല്കാന്‍ കഴിയുമോ?


വിഷ്ണു നമ്പൂതിരി